2010, നവംബർ 14, ഞായറാഴ്‌ച

ഡബിള്‍സ് കാരംബോഡ് ടൂര്‍ണമെന്റ്.

ബലി പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ചു
ജനസഹസ്രങ്ങളില്‍ ആവേശത്തിന്റെ തിരയുയര്‍ത്തുന്ന
വമ്പിച്ച
ഡബിള്‍സ്  കാരംബോഡ്  ടൂര്‍ണമെന്റ്.

നവംബര്‍ 17, 18,19 തിയ്യതികളില്‍...
വിജയിക്കുന്നവര്‍ക്ക് വിലമതിക്കാനാവാത്ത സമ്മാനങ്ങള്‍...
ഏറ്റവും നല്ല കളിക്കാരനെ മാന്‍ ഓഫ് ഡാ മാച്ച് ആയി തിരഞ്ഞെടുക്കും.
ഈ പരിപാടി കേരളത്തിലെയും വിദേശത്തെയും പ്രമുഖരായ ചാനലുകള്‍ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 15 അം തിയ്യതി വൈകുന്നേരത്തിനകം രാജിസ്ടെര്‍ ചെയ്യുക*.

contact
Ranish: 0555838631
Jawahar : 0535395916

Please forward this to all tekfenites!

2010, ജൂലൈ 8, വ്യാഴാഴ്‌ച

കൈ വെട്ടിയവരോട് രണ്ട് വാക്ക്

ഇമെയില്‍ വഴി ലഭിച്ച ഒരു ലേഖനം... ഇതെഴുതിയ ആളിനെ എനിക്കറിയില്ല എങ്കിലും ഇത് വായിച്ചപ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി.
------------------------------------------------------------------------------
കൈ വെട്ടിയവരോട് രണ്ട് വാക്ക്

കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടാമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.

ന്യൂമാന്‍ കോളേജിലെ ജോസഫിന്‍റെ കൈ വെട്ടിയവര്‍ ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയിലായിരിക്കും. ഒരു മഹാ ദൌത്യം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയില്‍ അവര്‍ ആഹ്ലാദം കൊള്ളുന്നുണ്ടാവും. തങ്ങളുടെ പ്രവാചകനെ അപമാനിച്ചയാളെ പാഠം പഠിപ്പിച്ചതിന്റെ പേരില്‍ ഏതോ മാളങ്ങളില്‍ ഒളിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും. അത് നടക്കട്ടെ!. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരം ഇല്ലാത്ത പൊട്ടനായ ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. കേരളം ആ സംഭവത്തോട് അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . മതവിശ്വാസികളും അല്ലാത്തവരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രി ഉടന്‍ പ്രശനത്തില്‍ ഇടപെട്ടു. ചോദ്യപ്പേപ്പര്‍ പിന്‍വലിച്ചു. ആ അധ്യാപകനെ അറസ്റ്റ് ചെയ്തു, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അയാളും കോളേജ്‌ അധികൃതരും മാപ്പ് പറഞ്ഞു. ഒടുവില്‍ കുറേക്കാലം അയാള്‍ ഒളിവിലും കഴിഞ്ഞു. ചെയ്ത തെറ്റിന് അയാള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് പാഠമാവുകയും ചെയ്തു. എല്ലാം കെട്ടടങ്ങിയ ശേഷം ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്തത് വഴി ഈ അക്രമി സംഘം ചെയ്തിരിക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കുകയാണ്. പെട്ടൊന്നൊന്നും ഉണങ്ങാന്‍ സാധ്യതയില്ലാത്ത ഒരു മുറിവ്.

പ്രവാചകനോടുള്ള സ്നേഹമാണ് പോലും!!. കൈ വെട്ടിയവരോട് ഒന്ന് ചോദിച്ചോട്ടെ, ഏത് പ്രവാചകനെയാണ് നിങ്ങള്‍ കൊടുവാളുമായി സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?. മുഹമ്മദ്‌ നബിയെ ആയിരിക്കാന്‍ ഏതായാലും ഇടയില്ല. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിയവരെ നോക്കി പുഞ്ചിരിച്ച പ്രവാചകന്‍ ആണ് മുഹമ്മദ്‌ നബി. തന്നെ ആട്ടിയോടിച്ച് കല്ലെറിഞ്ഞ് ചോര ചിന്തിച്ചവര്‍ക്ക് പൊറുത്തു കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച പ്രവാചകന്‍. അത്യാവശ്യ ഘട്ടം വന്നപ്പോള്‍ തന്റെ പള്ളിയുടെ ഒരു ഭാഗം മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥനക്ക് വിട്ടുകൊടുത്ത മഹാ മനസ്കന്‍. തന്റെ ഉറ്റവരെ കൊന്നൊടുക്കിയ കൊലപാതകിക്ക് പോലും അധികാരം കയ്യില്‍ വന്നപ്പോള്‍ മാപ്പ് കൊടുത്ത മഹാമാനുഷി. തൊടുപുഴയിലെ ജോസഫിന്‍റെ കൈപ്പത്തി വെട്ടി മതത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ വിവരം കെട്ട നിങ്ങള്‍ക്ക്‌ ഇതൊന്നും മനസ്സിലാവില്ല. നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്‌. പ്രതികാരത്തിന്റെ മതമാണ്‌. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്.

നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്ന് ഓര്മ വേണം. ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല.

പോലീസോ സര്‍ക്കാരോ ഒരു ദയയും ഇത്തരക്കാരോട് കാണിച്ചു പോകരുത്

2010, ജൂലൈ 7, ബുധനാഴ്‌ച

പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??

പ്രഫസര്‍ ആക്രമിക്കപെട്ടത് ശരിയോ??

 New man college പ്രഫസര്‍ ആക്രമിക്കപ്പെട്ടു .ഒരു സംഘം ആള്‍ക്കാര്‍ അദ്ധേഹത്തിന്റെ കയ്യ് വെട്ടി മാറ്റി. മുഹമ്മദ്‌ നബിയെ കുറിച്ചു മോശമായി ചോദ്യ പേപ്പറില്‍ എഴുതി വിവാദത്തില്‍ പെട്ട ഇദ്ദേഹത്തിനു ജോലിയില്‍ നിന്നും മാറ്റി നിറുത്തുകയും എല്ലാ മതേതര സംഘടനകള്‍ ഇതിനെതിരെ പ്രതിക്ഷേധികുകയും ചെയ്തിരുന്നു . ‍നമുടെ മഹാരാജ്യമായ ഇന്ത്യയില്‍ കേരളം പോലെ മതേതരത്വം ആഗ്രഹിക്കുന്ന ഒരു സംസ്ഥാനത്ത് ഇത് അനുവദിക്കാമോ?ആരോടാണ് ഈ തീവ്രവാദികള്‍ യുദ്ധം ചെയ്യുന്നത്? ആ ആള്‍ ചെയ്ത തെറ്റിന് ഭരണകൂടം അയാളെ ശിക്ഷിച്ചു കഴിഞ്ഞു.ആരാണ് ഇവിടെ നിയമം കയ്യില്‍ എടുക്കാന്‍ അധികാരം ഉള്ളവര്‍?നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു എഴുതൂ .... 


 P.TKunhumuhammed16.JPG

മഴച്ചിന്തുകള്‍

നാട്ടിലിപ്പോള്‍ കോരിച്ചൊരിയുന്ന മഴയാണ്.ഈ ഊഷരഭുമിയിലോ കഠിനമായ ചൂടും.പ്രകൃതിയുടെ ഓരോ മറിമായങ്ങള്‍ എന്നല്ലാതെ വേറെന്തു പറയാന്‍.ഓരോ പ്രവാസിക്കും മഴ ഗൃഹാതുരതയുടെ പര്യായമാണ്.അതവനെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തുന്നു.മഴയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പലപ്പോഴും തുടങ്ങുന്നത് കുട്ടിക്കാലത്ത് നിന്നാണ്.പണ്ടെല്ലാം ജൂണ്‍-1നു സ്കൂള്‍ തുറക്കുന്ന അന്ന് തന്നെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു അതിഥിയെപ്പോലെ മഴ വിരുന്നെതുമായിരുന്നു.പുതിയ ഒരു അദ്ധ്യയന വര്‍ഷത്തിലേക്ക് സുഖ ശീതളമായ വരവേല്‍പ്പ്.പുത്തനുടുപ്പും,കുടയും,ബാഗുമെല്ലാമായി കൂട്ടുകാരോടൊപ്പം ആര്‍ത്തുല്ലസിച്ചു മഴയുടെ അകമ്പടിയോടെ സ്കൂളിലേക്കുള്ള യാത്ര ഒരു അനുഭവം തന്നെയാണ്.വീശിയടിക്കുന്ന കാറ്റില്‍ ചിലപ്പോഴെല്ലാം മഴ ഒരു കുരുന്നിന്റെ കൌതുകത്തോടെ ക്ലാസ്സ്മുരിയിലേക്ക് എത്തിനോക്കാറുണ്ട്.കുടയെടുക്കാതെ പോകുന്ന ദിവസങ്ങളില്‍ മഴ പെയ്താല്‍ അഭയം ചെമ്പിലയോ വാഴയിലയോ തന്നെ.കൂട്ടുകാരനോടൊപ്പം ഒരു കുടക്കീഴില്‍ പോകുമ്പോള്‍ പങ്കുവെയ്ക്കപ്പെടലിന്‍റെ ആദ്യ പാഠങ്ങള്‍ മഴ നമുക്ക് സമ്മാനിക്കുന്നു.

ചെറിയ ഒരു മുരള്ച്ചയോടു കൂടി മഴ വരവരിയിക്കുമ്പോഴാനു കുടയെടുക്കാന്‍ മറന്ന കാര്യം ചിന്തിക്കുക.ഓടാന്‍ തുടങ്ങുമ്പോഴേക്കും മേലാകെ നനച്ചു കടന്നു പോയിട്ടുണ്ടാകും പെരുമഴ.100 മീറ്റര്‍ അത് ലടിക്സ് ചാമ്പ്യന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട് പോലും തോറ്റു പോകും ഇക്കാര്യത്തില്‍ മഴയോട്. മഴക്കാലത്തെ പ്രധാന വിനോദങ്ങള്‍ ചൂണ്ടയിടുന്നതും,നിറഞ്ഞൊഴുകുന്ന പാടത്ത്‌ ചങ്ങാടം കെട്ടി തുഴയുന്നതും തന്നെ.ചൂണ്ടയിട്ടു പിടിക്കുന്ന മീന്‍ ഓലയില്‍ കോര്‍ത്ത്‌ വീട്ടില്‍ കൊണ്ടുവന്നു വറുത്തു തിന്നുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്.ടിവിയുടെയും,കമ്പ്യുട്ടറിന്‍റെയും,പ്ലേസ്റ്റേഷന്‍റെയും മുന്‍പില്‍ ബാല്യവും,കൌമാരവും ഹോമിക്കുന്ന പുതിയ തലമുറ നഷ്ടപ്പെടുത്തുന്നത് ഇത്തരം മധുരമുള്ള അനുഭവങ്ങളാണ്.

മഴ പലപ്പോഴും പ്രണയത്തിന്‍റെ പ്രതിരൂപമാണ്.മഴയെ സാക്ഷിയാക്കി എത്രയോ പ്രണയങ്ങള്‍ പൂത്തു തളിര്തിട്ടുണ്ട്‍.കോരിച്ചൊരിയുന്ന മഴയില്‍ മനപ്പൂര്‍വം കുടയെടുക്കാതെ ബസ് സ്റ്റോപ്പിലോ,കോളേജിലേക്കുള്ള വഴിയരികിലോ അവന്‍ കാത്തു നില്‍ക്കും,തന്‍റെ പ്രണയം അവളെ അറിയിക്കാനായി.അനുവാദം ചോദിക്കാതെ അവളുടെ കുടയിലേക്ക്‌ ഓടിക്കയറുമ്പോള്‍ തെല്ലു നീരസത്തോടെയുള്ള അവളുടെ പ്രതികരണം അവഗണിച്ച് ഒരുമിച്ചുള്ള നടത്തം പിന്നെപ്പിന്നെ ഒരു പതിവാകുമ്പോള്‍ പതിയെ ഒരു പ്രണയം മൊട്ടിടുകയായി(അവള്‍ക്കു തടിമിടുക്കുള്ള ആങ്ങളമാര്‍ ഉണ്ടെങ്കില്‍ ജീവിതത്തിലൊരിക്കലും പിന്നെയവന്‍ മഴയുടെ വിദൂര സാദ്ധ്യതയെ ഉള്ളുവെങ്കില്‍ പോലും കുടയെടുക്കാതെ പുറത്തിറങ്ങില്ല.അത് വേറെ കാര്യം).പിന്നെ മഴയ്ക്കു ശേഷവും അവരെ ഒരുമിച്ചു കാണാം കോളേജിന്‍റെ ഇടനാഴിയില്‍,കാന്ടീനില്‍,ക്യാമ്പസിലെ മരത്തണലില്‍.

ബോംബെ സിനിമയിലെ ഉയിരേ എന്നാ ഗാനം ചിത്രീകരിച്ചിരിക്കുന്നത് ബേക്കല്‍ കോട്ടയില്‍ നിന്നുള്ള മഴയുടെ അപൂര്‍വ്വ ദൃശ്യചാരുതയാണ്.മഴക്കാലത്ത് അവിടേക്കുള്ള ഒരു യാത്ര ഇതുവരെ നടന്നിട്ടില്ലെങ്കിലും മനസ്സിലുണ്ട്.ചുമരുകളില്‍ പച്ചപ്പായല്‍ പിടിച്ച ആ കോട്ടയുടെ മുകളില്‍ നിന്ന് മുഖത്തേക്ക് കാറ്റിന്‍റെ അകമ്പടിയോടുകൂടി പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയില്‍ ആര്‍ത്തിരമ്പുന്ന കടലിന്‍റെ ദൃശ്യ ഭംഗി ആവോളം ആസ്വദിക്കാന്‍ വേണ്ടിയുള്ള ഒരു യാത്ര.മഴയ്ക്കു നമ്മുടെ ഭാവത്തെ സ്വാധീനിക്കാനുള്ള കഴിവ് അപാരമാണ്.സന്തോഷിച്ചാല്‍ നമ്മോടൊപ്പം പങ്കുചേര്‍ന്ന് സന്തോഷം ഇരട്ടിപ്പിക്കുന്നു.സങ്കടപ്പെട്ടാല്‍ നമ്മോടൊപ്പം വിതുമ്പിക്കരഞ്ഞു നമ്മുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.

മഴയോടെന്നപോലെ പ്രിയങ്കരമാണ് എനിക്ക് മഴ രാഗങ്ങളും.കര്‍ണാടക സംഗീതത്തിലാണങ്കില്‍ അമൃതവര്‍ഷിണി.ഹിന്ദുസ്ഥാനിയില്‍ മേഘ്,മേഘമല്‍ഹാര്‍,മിയാന്‍ കി മല്‍ഹാര്‍ തുടങ്ങിയവയുണ്ട്.മഴയുള്ളപ്പോള്‍ കിഷോര്‍കുമാര്‍ ശര്‍മ്മയുടെ സന്തൂറിന്‍റെ തന്ത്രികളില്‍ നിന്നുതിരുന്ന മേഘ് രാഗം കേള്‍ക്കുന്നത് മഴത്തുള്ളികള്‍ ശരീരത്തില്‍ വന്നു പതിക്കുന്നത് പോലെയുള്ള ഒരു അനുഭുതിയാണ് സമ്മാനിക്കുക.ഇവിടെ ഈ മരുഭൂമിയില്‍ ഏ.സി യുടെ കൃത്രിമ ശീതളിമയില്‍ ലാപ്ടോപ്പിലോ മറ്റോ പ്ലേ ചെയ്ത് കണ്ണടച്ചിരുന്ന് ഇടയ്ക്കെല്ലാം അനുഭവിക്കാന്‍ ശ്രമിക്കാറുണ്ട് കിഷോര്‍ജിയുടെ സന്തൂറിന്‍റെ ആ മാജിക്.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ സ്ഥിരവാസികളവാന്‍ വിധിക്കപ്പെട്ട ഭാഗ്യവാന്മാരെ നിങ്ങളറിയുന്നില്ല നിസ്സാരമെന്നു കരുതി നിങ്ങള്‍ അനുഭവിച്ചു പോരുന്ന ഓരോന്നും നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്.അതറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഒരിറക്കെങ്കിലും കുടിച്ചുനോക്കണം പ്രവാസമെന്ന കയ്പ്പുനീര്‍.
വീണ്ടും ഒരു പെരുമാഴക്കാലത്തിനായ് കാതോര്‍ത്തു കൊണ്ട്..........................

2010, ജൂലൈ 6, ചൊവ്വാഴ്ച

കുടിയിറക്കപെടുന്നവര്‍ [പ്രവാസി]


ഇവിടെ ഇന്ന് തന്‍റെ അവസാന രാത്രിയാണ് ഒന്നോ രണ്ടോ ദിവസമല്ല നീണ്ട മൂനരവര്‍ഷം 
ഇവിടെ ആയിരുന്നു. താന്‍ മാത്രമല്ല തന്‍റെ എല്ലാ ദുഖങ്ങളും, സ്വോപ്നങ്ങളും, പ്രതീക്ഷകളും
ഇവിടെ ആയിരുന്നു അന്നോരികള്‍ അവളില്‍ നിന്ന് എന്നെ വിധി പറിച്ചു മാറ്റിയത്‌ മുതല്‍ 
ഇവിടം ആയിരുന്നു .......എല്ലാം.... പറക്കമറ്റാത്ത മക്കളെയും മാറോടു ചേര്‍ത്ത് പിടിച്ചു കരയുകയായിരുന്നു അവള്‍. ഞാന്‍ യാത്ര പറയുംനേരം......
അല്ലെങ്ങിലും അവള്‍ക്ക്‌ എപ്പോളും നിറഞ്ഞ കണ്ണുകള്‍ ആയിരുന്നു......
ജീവിതത്തില്‍ കൂടുതലും അനത്വോതിന്റെ കനപ്പു നീരിറക്കി കഴിഞ്ഞ ബാല്യത്തിലും 
യവ്വ്വോനതിലും എല്ലാം അവള്‍ക്ക്‌ എന്നും കൂട്ട് ഈ കണ്ണുനീര്‍ മാത്രമായിരുന്നു........ അതിനു 
ചെറിയ ഒരു അവധികാലം തന്‍റെ ജീവിതതിലെക്കി കടന്നു വന്നപോളായിരുന്നു ഇപ്പോള്‍ ഇതാ
തന്നെ യാത്രയാക്കാന്‍ നേരം അവളുടെ കണ്ണുകളില്‍ വീണ്ടും ആ പഴയ കണ്ണുനീര്‍ തുള്ളികള്‍ 
നിറയാന്‍ തുടങ്ങി ഒരു ചെറിയ കാലത്തെ ഇടവേളയില്‍ വീണ്ടും അവളുടെ കണ്ണുകളിലെക്കി 
തിരിച്ചെത്താന്‍ കഴിഞ്ഞ സന്തോഷത്തില്‍ കണ്ണുനീര്‍ വല്ലാതെ ഒഴുകി കൊണ്ടിരുന്നു

പിടിച്ചു എഴുനെല്‍പ്പിച്ചു മാറോടു ചേര്‍ത്ത് നിര്‍ത്തി .കുറെനേരം അങ്ങിനെ നിന് പോയി ആ
നിമിഷത്തിന്റെ ആയസു തീരുന്നു എന്നറിയിക്കാന്‍ പുറത്തു നിന്നും തനിക്കു പോകാനുള്ള 
വാഹനത്തിന്റെ ഹോണ്‍ മുഴങ്ങാന്‍ തുടങ്ങി " ജീവിതം തീരാന്‍ പോകുന്നു എന്നാ കാലന്റെ 
മുന്നറിയിപ്പ്" പോലെ ആയിരുന്നു അത് മനസ്സില്‍ വന്നത് ചേര്‍ന്നത്
അടരാന്‍ മടിച്ചുനിന്ന അവളുടെ ശരീരത്തില്‍ നിന്നും ആ മുഖം ഒന്നുയര്‍ത്തി നോക്കുമ്പോള്‍ 
കണ്ണുകള്‍ നിറഞ്ഞു ഒഴുകികൊണ്ടേ ഇരിക്കുന്നു കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്ത ആ മുഖത്ത്‌ 
ഒന്നമര്‍ത്തി ചുംബിക്കുമ്പോള്‍ തന്‍റെ ചുണ്ടുകളില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അവളുടെ 
കണ്ണുനീരിന്റെ ഉപ്പും കനപ്പും തന്‍റെ ചുണ്ടില്‍ പടര്‍ന്നുകയറി
ചുളിവില്ലാതെ അവള്‍ അലക്കി തേച്ചു തന്ന തന്‍റെ ഷര്‍ട്ടില്‍ ഇപ്പോള്‍ അവളുടെ കണ്ണുനീരില്‍ 
കലങ്ങിയ കണ്മക്ഷി പടര്‍ന്നിരുന്നു .
തന്നില്‍ നിന്നവളെ അന്ന് അടര്‍ത്തി മാറ്റാന്‍ ബലം പ്രയോഗിക്കേണ്ടി വന്നു
ഒടുക്കം മകനെയും കയ്യിലെടുത്തു വാഹനതിനരികിലെക്കി നടക്കുമ്പോള്‍ പുറകില്‍ അവളുടെ 
തേങ്ങല്‍ നിലക്കാതെ തന്‍റെ കാതുകള്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നു

ആ വാഹനം തന്‍റെ മക്കളെയും തന്‍റെ ജീവന്റെ പാതിയായ ഭാര്യയെയും വിറക്കുന്ന കൈകളാല്‍
ശിരസില്‍ തഴുകി അനുഗ്രഹിച്ച അമ്മയെയും പുറകിലാക്കി മുന്നോട്ടു കുതിച്ചു തന്‍റെ വീട്,  
ഗ്രാമം , നാട് , നാടിന്റെ സൌന്ദര്യം തന്‍റെ ഭാഷ , രാജ്യം അങ്ങിനെ അങ്ങിനെ തന്‍റെ  
സ്വോന്തമായുള്ള എല്ലാം പുറകിലാക്കി ആ യാത്ര തന്നെ ഇവിടെ കൊണ്ടിറക്കുകയായിരുന്നു .
കാലങ്ങളായി മനസിന്റെ കണ്ണാടികൂട്ടില്‍ സൂക്ഷിച്ച ആകാശയാത്ര എന്നാ ആ മോഹം
യഥാര്‍ത്ഥ്യം 
ആകുന്നത് മനസ് അറിഞ്ഞിരുന്നില്ല "യമപുരിയിലെക്കി കാലന്‍റെ രഥത്തില്‍ പോകുന്ന യാത്ര 
" പാതി 
മരിച്ച ശരീരവും മുഴുവനായി മരിച്ച മനസും ആ ആകാശ യാത്രയെ അങ്ങിനെ ആയിരുന്നു 
കണ്ടത്‌

നാടിന്‍റെ ശീതളചായയില്‍ നിന്ന് മണലുരുകുന്ന ഈ മരുഭൂമിയില്‍ തന്നെ ഇറക്കി വിട്ട് 
ആകാശത്തിലെ ആ വലിയ പക്ഷി തിരിച്ചു പറന്നു തന്നെ പോലുള്ള ഹതഭാഗ്യരെ തേടി. 
നഗരഹൃദയത്തോട് അടുക്കാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അന്നിവിടം ഇപ്പോള്‍ താന്‍ 
നില്‍ക്കുന്ന ഈ കൂറ്റന്‍ ബില്‍ഡിങ്ങ് അന്നില്ല പകരം കുറെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ 
മാത്രം അതിന്റെ ഒരരുകില്‍ ഒരു കരോന്‍ അവിടെ തന്നെ ഇറക്കി വിട്ട് ആ ദുഷിച്ച 
വിയര്‍പ്പു മണക്കുന്ന പാക്സ്ഥാനി കൈവീശി കൊണ്ട്പറഞ്ഞു " അസ്സലാമു അലൈകും "
അത് വരെ അയ്യാള്‍ പറഞ്ഞതില്‍ തനിക്കു മനസിലായത്‌ അത് മാത്രം
ആവി പറക്കുന്ന മണല്‍ കൂനയില്‍ വെച്ച ആദ്യ കാല്‍ പ്രവാസത്തിന്‍റെ ചൂടറിയിച്ചു 
പിന്നീട് ശരീരം ഒരു യന്ത്രവല്‍ക്ര്‍ത്ത മനുഷ്യനെ പോലെ ചലിക്കുകയായിരുന്നു തൊഴില്‍ 
പ്രാഗല്‍ഭ്യം ഇല്ലാത്തതിനാല്‍ എല്ലാ ജോലികളും സഹായിയുടെ വേഷം ചുട്ടു പൊള്ളുന്ന 
മരുഭൂമിയില്‍ താന്‍ അന്നൊക്കെ നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു മനസ്സിന്‍റെ 
വേദനകളെ തോല്‍പ്പിക്കാന്‍ ശരീരത്തെ വേദനിപ്പിച്ചു ചൂടിലും അദ്വോനത്തിലും പരമമായ
ഒരാനന്ദം കണ്ടെത്തി

ഇടക്കി എപ്പോളോ കാറ്റ് തനിക്കു അല്‍പ്പം അനുകൂലമായോന്നു വീശി ജോലിയോടുള്ള 
അര്‍പ്പണംബോധം അല്ലെങ്കില്‍ സത്യസന്തത കണ്ടിട്ടായിരിക്കണം സ്പോണ്‍സര്‍ തന്നെ 
കഠിനമായ ആ സഹായി എന്ന സ്ഥാനത്ത്‌ നിന്ന് സൈറ്റ്കീപ്പര്‍ ആക്കി തന്‍റെ സ്ഥാനം 
അല്‍പ്പം ഉയര്‍ത്തി വെച്ചു സാമ്പത്തികമായി നേരിയ വര്‍ദ്ധനവോടെ .. മനസ്സില്‍ ഇടക്കി 
അല്‍പ്പം സന്തോഷം വിരിയാന്‍ തുടങ്ങി .
പക്ഷെ കാറ്റ് എപ്പോളും എല്ലാര്‍ക്കും അനുകൂലമാകില്ലല്ലോ തനിക്കു നേരെ കാറ്റ് വീണ്ടും
ആഞ്ഞു വീശി താന്‍ അതിനെ അതിജീവിച്ചു എന്ന് പറയാം കഴിയില്ല എങ്കിലും ആടിയും 
ഉലഞ്ഞും വീഴാതെ നിന്ന് .
ഒരു ബംഗാളിയുടെ അശ്രദമൂലം വന്ന അപകടത്തില്‍ തന്‍റെ ഇടതു കാലില്‍ അസ്ഥിയില്‍ 
ഓരോടിവ് തന്ന് സര്‍വശക്തന്‍ തന്‍റെ നേരെ വീണ്ടും തീ കാറ്റ് വീശി കുടുംബം പട്ടിണിയുടെ
വഴിതാരയിലെക്കി വീണ്ടും പോകാന്‍ തുടങ്ങി
മക്കളുടെ പഠിപ്പും അമ്മയുടെ രോഗങ്ങളും തന്‍റെ അസാനിധ്യവും തീര്‍ക്കുന്ന കണ്ണുനീര്‍ കടല്‍ 
പോലെ അവളുടെ കത്തുകളിലൂടെ കടല്‍ കടന്നു വന്നു . അവശതകള്‍ മറന്നു വീണ്ടും 
ജോലിയില്‍ പ്രവേശിച്ചു ചൂടും ചൂടുകാറ്റും ദുരിതം കൂട്ടി കൊണ്ടിരുന്നപ്പോളും മനസ്സില്‍ 
പ്രതീക്ഷകള്‍ക്ക് കണ്ണുനീര്‍ നനച്ചു കാത്തിരുന്നു "എനിക്ക് വിശക്കുന്നു അമ്മാ " എന്ന് 
നിലവിളിക്കുന്ന മക്കളുടെ മുഖം സ്വോപ്നങളില്‍ വന്നു തന്നെ ആക്രമിക്കുന്നു
അങ്ങിനെ വലിയ ദുഖങ്ങളും ചെറിയ സുഖങ്ങളുമായി കാലം കുറെ കടന്നു പോയി 
പക്ഷെ അപ്പോളേക്കും തന്നില്‍ താന്‍ പോലും അറിയാതെ ഒരു കാലില്‍ ബലക്ഷയം കടന്നു 
വന്നിരുന്നു ഇടതു കാലിനെ മുന്നോട്ടു വലിച്ചു കൊണ്ട് പോകേണ്ട കടമ കൂടി വലതു കാല്‍ 
ചെയ്യേണ്ടി വന്നു
എങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി താനിവിടെ ഉണ്ട് ഒരു ദിവസം പോലും ഇവിടെ നിന്ന് 
മാറി നിന്നിട്ടില്ല ഊണും ഉറക്കവും സ്വോപങ്ങളും എല്ലാം ഇവിടെ തന്നെ ബില്ടിംഗ് ഒന്നിനും 
മുകളില്‍ ഒന്നായി നിലകള്‍ ഉയരുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷമായിരുന്നു
ഈ കൂറ്റന്‍ കെട്ടിടത്തിന്‍റെ ഓരോ മുക്കും മൂലയും തന്‍റെ മനസ്സില്‍ വരച്ചു വെച്ചിരുന്നു
ചൂടിലും തണുപ്പിലും എല്ലാം താന്‍ ഈ കെട്ടിടത്തില് ഒറ്റക്കായിരുന്നു ഒറ്റ ബള്‍ബിന്റെ 
വെളിച്ചത്തില്‍ ഇവിടെ
എല്ലാം താനായിരുന്നു എജീനീയര്‍ മുതല്‍ എല്ലാര്‍ക്കും എപ്പോളും പേരെടുത്തു വിളിക്കാനും 
സഹായവും സംശയങ്ങളും തീര്‍ക്കാന്‍ താന്‍ മാത്രം അതില്‍ താന്‍ അല്‍പ്പം അഭിമാനിച്ചിരുന്നു .
രാവുംപകലും കണ്ണുകളിലെക്കി ഉറക്കത്തെ കടത്തിവിടാതെ കാവല്‍ ഇരുന്നു അതൊന്നും ആരും
തന്നില്‍ ഏല്‍പ്പിച്ച ജോലികള്‍ ആയിരുന്നില്ല തന്‍റെ കടമ എന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ 
വസ്തുകളിലും തന്‍റെ ഒരു നോട്ടം എങ്കിലും പതിഞ്ഞിരിക്കും കള്ളന്മാരും കള്ളതരങ്ങള്‍ക്കും 
തന്‍റെ സാന്നിധ്യം ഒരു ചെറിയ തടസമല്ല ഉണ്ടാക്കുന്നത് പ്രലോപനങ്ങളും സമ്മര്‍ദ്ടങ്ങലുമായി 
പലരും വന്നിട്ടും ഒന്നിനും വഴങ്ങാതെ നിന്നു ആ നിമിഷങ്ങളില്‍ മക്കളെയും കുടുംബത്തെയും
ഓര്‍മ്മയിലെക്കി കൊണ്ട് വരാതെ സര്‍വ്വശക്തന്‍ തന്നെ കാത്തു ഒരു പക്ഷെ അവരെ 
ഓര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ തന്‍റെ ദുരിതങ്ങള്‍ പാതി പോലും കാണില്ലായിരുന്നു .
എല്ലാം തീരുന്നു... ഇന്നായിരുന്നു ബില്‍ഡിങ്ങ് പുതിയ കമ്പനിക്ക്‌ ഹന്ടോവേര്‍ ചെയ്യുന്നത് 
ഇനി തനിക്കോ തന്‍റെ കമ്പനിക്കോ ഇവിടെ ഒരു സ്ഥാനവുമില്ല നാളെ........ നാളെ പകല്‍ വെട്ടം 
വീഴുമ്പോള്‍ ഇവിടെ നിന്നിറങ്ങേണ്ടി വരും "തന്‍റെ എന്തെങ്ങിലും ഉണ്ട് എങ്കില്‍ എല്ലാം 
എടുത്തു മാറ്റണം " എന്നാ പുതിയ അവകാശികളുടെ വാക്കുകളാണ് താന്‍ കുടിയിറക്ക പെടുന്ന
എന്നാ സത്യം മനസിലെക്കി കൊണ്ട് വന്നത്.
വേണം തന്‍റെ എല്ലാം എടുത്തു മാറ്റണം
ഓര്‍മ്മകള്‍ ,സ്വോപ്നങ്ങള്‍ ,എല്ലാം ....
ഞാന്‍ ഇവിടെ ആരുമല്ല ....
ഇപ്പോള്‍ ഇവിടെ ആര്‍ക്കും തന്നെ അറിയില്ല .....
പക്ഷെ അറിയാം തന്നെ അറിയുന്നവര്‍ ഉണ്ടിവിടെ ഈ കെട്ടിടത്തിന്റ ഓരോ ചുമരുകളും 
അതിലെ ഓരോ മണല്‍തരിക്കി പോലും തന്നെ അറിയാം അവര്‍ക്ക്‌ എന്റെ സ്പര്‍ശം 
അറിയാം ഞാന്‍ ഇവിടെ പൊഴിച്ച എന്‍റെ വിയര്‍പ്പിന്റെ ഗന്ധമറിയാം എന്‍റെ സ്പര്‍ശം
അറിയാം ഞാന്‍ കരഞ്ഞു പറഞ്ഞ എന്‍റെ ദുഃഖങ്ങള്‍ അറിയാം എന്‍റെ പ്രിയതമയും ഞാനും
പങ്കുവെച്ച മധുര നിമിഷങ്ങളുടെ കഥകള്‍ അറിയാം എന്റെ രക്ത്തിന്റെ രുചിയറിയാം 
എന്റെ ഉറക്കത്തിന്‍റെ ആഴമറിയാം എന്നിലെ സത്യമറിയാം പക്ഷെ പക്ഷെ അവരെല്ലാം 
തന്നെ പോലെ തന്നെ അശക്തരാണ് പ്രതികരിക്കാന്‍ പരിതപിക്കാന്‍ പോലും കഴിവില്ലാത്തവര്‍
തനിക്കിനി ഇവിടെ സ്ഥാനമില്ല ഞാന്‍ വീണ്ടും പറിച്ചു നടപെടുന്നു ..
സത്യത്തില്‍ ഈ കെട്ടിടം എനിക്ക് വെറും ഒരു ജോലി സ്ഥലം ആയിരുന്നോ അല്ല ഇത് 
തന്‍റെകുടുംബമായിരുന്നു ..
പക്ഷെ നാളെ ഞാന്‍ .....
ഈ രാത്രികൂടി എനിക്ക് മുന്നില്‍ എന്‍റെ ഈ കുടുംബത്തെ സ്നേഹിക്കാന്‍, യാത്രപറയാന്‍ , 
 നാളെ നമ്മള്‍ കാണില്ല മക്കളെ എന്ന് പറഞ്ഞു ഒന്ന് പൊട്ടികരയാന്‍ എല്ലാ നിലകളിലും 
കയറി ഒന്ന് വിതുമ്പാന്‍ ഉള്ള നേരം ...
കാലത്തെ തന്നെ വേറെ സൈറ്റ്ലെക്കി കൊണ്ട് പോകാന്‍ വണ്ടി വരും അതിനു മുന്നേ 
തന്‍റെ എല്ലാം എടുത്തു വെക്കണം അല്ലെങ്കിലും തനിക്കു എടുത്തു വെക്കാന്‍ എന്തുണ്ട്
ഇവിടെ ഒന്നുമില്ല കീറി പറിഞ്ഞ കുറച്ചു കവറോളുകള്‍ പൊട്ടി പൊളിഞ്ഞ സേഫ്റ്റി ഷൂസ് 
എല്ലാം ഒരു കവറില്‍ നിറച്ചു ഇനി ബാക്കി ഉള്ളത്‌ ഇവിടെ ഈ മരുഭൂമിയില്‍ വന്നിറങ്ങിയപ്പോള്‍
തന്‍റെ കയില്‍ ഉണ്ടായിരുന്ന ആ പഴയ ബാഗ്‌ മാത്രം അതില്‍ അന്നവള്‍ മടക്കി വെച്ചതും 
കണീരില്‍ നനച്ചഷര്‍ട്ടും മടക്കി വെച്ച രണ്ടു ജോഡി വസ്ത്രങ്ങളും ..
നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നു മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭാരം രൂപപെടുന്നു 
ചുണ്ടുകള്‍ വിറക്കുന്നു കണ്ണില്‍ നിന്നും താനറിയാതെ കണ്ണുനീര്‍ വരുന്നോ കണ്ണുകള്‍ തന്നെ 
ചതിക്കുന്നുവ്വോ ...
ഏകാന്തതക്കി വിരാമമിട്ടുകൊണ്ട് എവ്ടെയോ കേട്ട ഒരു ശബ്ദം
"അസ്സലാമു അലൈക്കും ...."
ശെരിയാണ് ഈ ശബ്ദം പരിചിതം തന്നെ നാല് വര്‍ഷങ്ങള്‍ക്ക്‌ മുന്നേ തന്നെ നിന്നും ഇവിടെ
കൊണ്ടിറക്കിയ അതെ പാകസ്താനി രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍ വെട്ടി മരിക്കുന്നത് ഒന്നും
അറിഞ്ഞോ അറിയാതെയോ ആ പാവം സ്നേഹത്തോടെ ചോതിച്ചു
"കൈയ്സ് ഭായ്‌ ? "
അതെ അവനു ഞാന്‍ സഹോദരനാണ് കാരണം അവനും ഞാനും ഒരേ വര്‍ഗമാണ് 
ജീവിക്കാന്‍ വേണ്ടി ജീവിതം കളഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ തൊഴിലാളികള്‍ .
ടിക്കെ ഭായ്‌ ആപ്പ്‌ കൈസ്സെ ?
"
ടിക്കെ "
തന്‍റെ ബാഗും എടുത്തു അവന്റെ വണ്ടിയിലെക്കി കയറി അവന്‍ എന്തോ പറഞ്ഞുകൊണ്ട് 
വണ്ടി മുന്നോട്ടെടുത്തു
വീണ്ടും ഞാന്‍ യാത്രയാകുന്നു.....
എന്‍റെ സ്ഥിരം കാഴ്ചകളെ പുറകിലാക്കി മുന്നോട്ടു ..........
അകന്നു കൊണ്ടിരിക്കുന്ന ആ കെട്ടിടത്തോട് ഞാന്‍ നിറകണ്ണുകളോടെ യാത്ര പറഞ്ഞു 
പ്രതികരിക്കാന്‍ കഴിയാത്ത ആ ഗ്ലാസ്‌ ബില്ടിംഗ് അപ്പോളും എന്നെ നോക്കി നിന്ന് 
കണ്ണുകള്‍ കാഴ്ച്ചയെ മൂടാന്‍ തുടങ്ങുന്നു ബാഗ്‌ തുറന്നു തന്‍റെ പ്രിയതമയുടെ കണ്മക്ഷി 
പുരണ്ട കണ്ണുനീര്‍ പറ്റിയ ആ ഷര്ട്ടിലെക്കി മുഖം പൂഴ്ത്തി വെചു അവളുടെ  ആ 
ണ്ണുനീരിലെക്കി .......

2010, ജൂലൈ 5, തിങ്കളാഴ്‌ച

മനസ്സ് പ്രക്ഷുബ്ധമാണ്..

Fun & Info @ Keralites.net
പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

"ഹായ് മനു, ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി?"
"യെസ്സ്, ബാച്ചി"
മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്‍  ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്'
ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...
ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്ഇനി ഞാന്‍ ഒരു മര്യാദരാമന്‍ ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്‍റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.

എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..
"ഡോക്കുമെന്‍റ്‌ എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"
ഇപ്പോ തയാറാക്കാമേ!!!!

ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..
ഈ പറക്കും തളിക!!
ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും!
ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!

എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??
അതോ നായരു പിടിച്ച പുലി വാലെന്നോ??
എന്തായാലും ഭേഷായി!!

എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്‍ അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന്‍ ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:

"എന്താദ്?"

അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..

"പറക്കും തളിക..
ഇത് മനുഷ്യരെ കറക്കും തളിക.."

അത് കേട്ടിട്ടും മനസിലാവാത്ത അളിയന്‍ വീണ്ടും തിരക്കി::
"എന്താ ചേട്ടാ കാര്യം?"
"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
"എന്ത് തമാശ?"
ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്‍ കേള്‍ക്കേണ്ടാ!!

ഇതാണ്‌ ജീവിതം.

കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്‍.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്ത്തകയായ ശാലിനി എന്‍റെ അരികില്‍ വന്നു..
"എന്താ മനു, എന്ത് പറ്റി?"
ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:
"മനസ്സ് പ്രക്ഷുബ്ധമാണ്‌ ശാലിനി"
അര്‍ത്ഥം മനസിലായില്ലെങ്കിലും,
ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള്‍ എന്നെ ഉപദേശിച്ചു:
"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്‍ട്രോളും കിട്ടും"
ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!

അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്‍റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്‍മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.

യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്‍മാഷ് ആഗതനായി.
ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:
"ആസനം വല്ലതും അറിയാമോ?"
അയ്യേ!!!
എന്ത് വൃത്തികെട്ട ചോദ്യം!!!!
ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:
"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?"
"അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ...."
"പക്ഷേ....?"
"ആസനം ഒന്നും പരിചയമില്ല"
ഠോ!!!
രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!
അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.

അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:
"സാറ്‌ ആസനം എന്ന് പറയുന്നത് ക്രിയക്കാ"
"എന്ത് ക്രിയക്ക്?"
"യോഗയിലെ ഒരോ മുറകള്‍ക്ക്"
"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..
എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.

യോഗാഭ്യാസത്തിന്‍റെ ആദ്യദിനങ്ങള്‍...
രവീന്ദ്രന്‍ മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..
നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും,
ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.

"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"
"ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"
"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"

മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"
അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു:
മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"
അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു
:
"ഇത് തനിക്ക് പറ്റിയതാ, ശവാസനം"
ശവം!!!
വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ്‌ രൂപ ഫീസു കൊടുത്ത് രവീന്ദ്രന്‍ മാഷിന്‍റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ്‌ രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള്‍ ഗായത്രിയോട് ചോദിച്ചു:
"മനുവിന്‍റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?"
"ഉം. യോഗ ചെയ്തതില്‍ പിന്നാ"
അതോടെ ചേച്ചിയുടെ ചോദ്യം എന്‍റെ നേരെയായി:
"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന്‍ ശരിയാക്കാമോ?"
അഞ്ഞൂറ്‌ രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!
ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:
"എന്‍റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല"
"ശരി, അത് മതി"
ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:
"ആരാ ഈ ശാലിനി?"
ഈശ്വരാ!!!!!
പുലിവാലായോ?? തേങ്ങാ വീണോ??
"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി.
"അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന്‍ ചോദ്ദ്യം.
യെസ്സ് ഓര്‍ നോ?? എന്തോ പറയും??
സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!
"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"
ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.
മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..
ആണല്ലേ??നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

2010, ജൂലൈ 3, ശനിയാഴ്‌ച

ബ്രസീല്‍......വിട പറഞ്ഞിരിക്കുന്നു.......

ലോക ഫൂട് ബോള്‍ പ്രേമികളെ നിരാശയുടെ പടുകുഴിയിലേക്കു തള്ളിയിട്ടുകൊണ്ടു ബ്രസീല്‍ ലോകകപ്പു വേദിയോട് വിട പറഞ്ഞിരിക്കുന്നു.......

2010, ജൂൺ 26, ശനിയാഴ്‌ച

ഒരു വിസിറ്റ് വിസയുടെ കഥ......

പതിനാല് വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനിടയില്‍ പലതവണ ആഗ്രഹിച്ചതാണ് ഭാര്യയേയും മകളെയും ഒരു വിസിറ്റ് വിസയിലെങ്കിലും ഇവിടെയൊന്നെത്തിക്കാന്‍... എല്ലാ സ്‌കൂള്‍ അവധിക്കും ശ്രമിക്കുമെങ്കിലും കഴിയാറില്ല.ഒരു വിമാന കമ്പനിയുടെ പരസ്യം കേട്ടാണ് മുന്നിട്ടിറങ്ങിയത്. ടിക്കറ്റും വിസയും വിമാന കമ്പനി തന്നെ ഏര്‍പ്പാടാക്കും. നൂലാമാലകളില്ല. കാശ് കൊടുത്താല്‍ വിസയും ടിക്കറ്റും റെഡി. സഹമുറിയന്‍ പറഞ്ഞു: ''നീ കൊണ്ടുവാടെ ഫാമിലിയെ... നിനക്ക് മകള്‍ ഒന്നല്ലേ ഉള്ളൂ...'' അവന്‍ പറഞ്ഞു. ''എനിക്ക് മക്കള്‍ മൂന്നാണ്.. ടിക്കറ്റും വിസയും റൂമും... എനിക്ക് താങ്ങാന്‍ കഴിയില്ലടേ... അത് കൊണ്ടാ ഞാന്‍ ശ്രമിക്കാത്തത്...'' ഒരു കുഞ്ഞ് ഉള്ളപ്പോഴും മറ്റെന്തോ കാരണമാണ് പറഞ്ഞത്. സത്യത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതാണ് കാരണം.

''എന്ത് ചിലവ് വന്നാലും കുടുംബത്തെ കൊണ്ടുവന്ന് കാണിക്കണം. അവരുമറിയട്ടെ... ഇവിടുത്തെ ചൂടും... തണുപ്പും... അധ്വാനവും ഒക്കെ'' രവിയാണ് പറഞ്ഞത്. ''എന്നിട്ടെന്തേ രവീ നീ കൊണ്ടുവരാത്തത്...'' അബ്ദുള്ളക്കയാണ് ചോദിച്ചത്. രവി ഒന്ന് ചമ്മി. എങ്ങനെ കൊണ്ടുവരാനാ. പെങ്ങടെ കല്ല്യാണം, പെര പണിയല്‍, അച്ഛന്റെ ചികിത്സ, അനുജന്റെ വിദ്യാഭ്യാസം... മതിയേ ഞാനിവിടെയും അവളവിടെയും നിക്കട്ടെ.... രവി ദേഷ്യത്തോടെ അകത്തേക്ക് പോയി.

ഒരിക്കലെങ്കിലും കുടുംബത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കാത്ത പ്രവാസി ഉണ്ടാവില്ല. ദുബായ് ഫെസ്റ്റിവല്‍ തുടങ്ങിയാല്‍ ടി.വി.യില്‍ കാണുന്ന കാഴ്ചകള്‍ കുട്ടികള്‍ക്ക് ഹരമാണ്. ഈ മായകാഴ്ചകളല്ല യഥാര്‍ത്ഥ ഗള്‍ഫ് എന്ന് മനസ്സിലാക്കാന്‍ ഇവിടെ വരണം.
വിമാനകമ്പനിയുടെ മധുരമായ പരസ്യം കേട്ടാണ് ചെന്നത്. പാസ്‌പോര്‍ട്ട് കോപ്പിയും, ഫോട്ടോയും കെട്ടിവെക്കല്‍ തുകയും നല്‍കി തിരികെ വന്നു. ഒരാഴ്ച കൊണ്ട് വിസ കിട്ടും. അപ്പോള്‍ ടിക്കറ്റെടുക്കണം. നല്ല വിമാന കമ്പനിയാണ്, ചാര്‍ജ് കൂടും. ചാര്‍ജ് കൂടിയാലും വേണ്ടില്ല, നമ്മുടെ 'എക്‌സ്​പ്രസില്‍' വരുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്.

ഒരു മാസത്തേക്കാണ് വിസ. അതുമതി. ഒരു മാസം കൊണ്ട് ഇവിടെയൊക്കെ ഒന്നു കണ്ട് പോയ്‌ക്കോട്ടെ.
അടുത്ത കടമ്പ റൂമാണ്. പലരോടും റൂമിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. 'നോക്കാം' എന്ന് എല്ലാവരും സമ്മതിച്ചിട്ടുമുണ്ട്. ഈ ഗള്‍ഫില്‍ ഏത് കാര്യം പറഞ്ഞാലും 'നോക്കാം' എന്നേ പറയൂ.

ബസ് സ്റ്റോപ്പിന് മുകളിലും ടെലഫോണ്‍ ബൂത്തിന് പിറകിലും.... റൂം കൊടുക്കാനുണ്ട് എന്നെഴുതിയ നമ്പറില്‍ വിളിച്ചു. ബംഗാളിയും പാകിസ്താനിയും ഫിലിപ്പൈനിയും... ആണ് ഫോണെടുത്തത്. ഒന്നും നടന്നില്ല. ദിവസം രണ്ട് മൂന്ന് കഴിഞ്ഞു. പറഞ്ഞ പ്രകാരം വിസ കിട്ടാറായി. കൃത്യമായി വന്നാലേ മകളുടെ സ്‌കൂള്‍ തുറക്കുമ്പോഴേക്കും അങ്ങെത്താന്‍ കഴിയൂ..

ഒരു 'സെമിബ്രോക്കറായ' അഹമ്മദിനെ കണ്ടത് കഫ്റ്റീരിയയില്‍ വെച്ചാണ്. അഹമ്മദിനോട് കാര്യം പറഞ്ഞു. ''റൂമുണ്ട്്... കുട്ടികളുണ്ടോ?'' ചോദ്യം. ഞാന്‍ പറഞ്ഞു. ''ഉണ്ട് ഒരാള്‍ പത്ത് വയസ്സ്'' അഹമ്മദ് പറഞ്ഞു. ''അതാണ് പ്രശ്‌നം. കുട്ടികളുണ്ടെങ്കില്‍ നടക്കില്ല. ഷെയിറിങ്ങില്‍ കുട്ടികള്‍ പാടില്ല...'' ഞാന്‍ കാര്യം പറഞ്ഞു. ''അഹമ്മദേ, ഭാര്യയെ ഒഴിവാക്കിയാലും കുട്ടിയെ ഒഴിവാക്കാന്‍ ആവില്ല... അവള്‍ക്ക് വേണ്ടിയാ ഇത്ര കഷ്ടപ്പെട്ട് ഞാന്‍ വിസയെടുത്തത്'' ഞാന്‍ പരവശനായി. ''നിങ്ങള്‍ ബേജാറാവാതിരി. ഒരു വില്ലയുണ്ട്. കുറച്ച് ദൂരെയാ.. ആരുടെ ശല്യവുമില്ല. 3,500 ദിര്‍ഹം വാടക'' ഞാന്‍ പകച്ചുപോയെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റുമെങ്കിലും സമ്മതിച്ചു. ''അഹമ്മദേ അത് പോയി നോക്കാം'' ഞാന്‍ തിടുക്കപ്പെട്ടു. അഹമ്മദ് താടിതടവികൊണ്ട് പറഞ്ഞു. ''ഒരു ചെറിയ പ്രശ്‌നമുണ്ട്. അവിടെയുള്ള ബംഗാളിക്ക് 2000 ദിര്‍ഹം കീ മണി കൊടുക്കണം, എനിക്ക് ഒന്നും വേണ്ട... എന്തേയ്''. എന്റെ ഉത്തരത്തിനായ് അഹമ്മദ് കാത്തിരുന്നു. കഫ്റ്റീരിയയിലെ മേശപ്പുറത്തെ ജഗ്ഗില്‍ നിന്ന് ഞാന്‍ വെള്ളം നേരെ വായിലേക്കൊഴിച്ചു. വിമ്മിഷ്ടം മാറി എന്നായപ്പോള്‍ ഞാന്‍ പറഞ്ഞു. ''അത് ശരിയാവില്ല അഹമ്മദേ... ഒരു മാസത്തേക്ക് 5,500 ദിര്‍ഹം.. നാട്ടിലെ ഏഴുപതിനായിരം ഉറുപ്പിക'' അറിയാതെ പറഞ്ഞ് പോയി. നാട്ടിലെ കാശിന്റെ കണക്ക്. ഈ വിസയെടുക്കാന്‍ തുടങ്ങിയതുമുതലാണ് ദിര്‍ഹം നാട്ടിലെ പൈസയുമായി ഒത്തുനോക്കല്‍. ഛെ നാണക്കേടായി. അഹമ്മദ് പുറത്തേക്കിറങ്ങുമ്പോള്‍ പറഞ്ഞു. ''നാട്ടിലെ കായി നോക്കിയാല്‍ നിങ്ങള്‍ ഇവിടുന്ന് കുടിയാവെള്ളം കുടിക്കൂല'' അഹമ്മദ് വെയിലിലേക്ക് ഇറങ്ങി.

ഭാര്യയുടെ വിളി വന്നപ്പോഴാണ് പരിസര ബോധമുണ്ടായത്. ''നിങ്ങളെന്താ വിളിക്കാത്തത്... എന്തൊക്കെ കൊണ്ടുവരണം... ചെമ്പ് പാത്രങ്ങള്‍ ഇവിടുന്ന് വാങ്ങണോ, അവിടെ കിട്ടുമോ... എനിക്ക് നല്ല ചുരിദാറില്ല... ഞാന്‍ രണ്ടെണ്ണം അടിക്കാന്‍ കൊടുത്തിട്ടുണ്ട്. മോള്‍ക്ക് മൂന്ന് ജോഡി വാങ്ങിച്ചു. റൂമില്‍ നല്ല സൗകര്യമുണ്ടോ...ചേട്ടാ ടി.വിയില്‍ ചാനല്‍ വേണേ... പാരിജാതം ഞാന്‍ മുടങ്ങാതെ കാണുന്നതാ.. ടിക്കറ്റ് ഒക്കെയായാല്‍ വിളിക്കണേ... വെക്കട്ടെ... യാത്ര ചോദിക്കാന്‍ കുടുംബവീട്ടിലൊക്കെ പോകും. ഒക്കെ'' അവള്‍ ഫോണ്‍ വെച്ചു.

റൂമിലേക്ക് നടക്കുന്നതിനിടയിലാണ് രവിയുടെ ഫോണ്‍ വന്നത്. ''റൂം ശരിയായോ?'' രവിയുടെ ചോദ്യം. 'ഇല്ല' ഞാന്‍ പറഞ്ഞു. ''എന്നാലേയ് നിങ്ങള്‍ ഉടനെ കാലിദിയയിലെ തൗഫീഖ് ടൈപ്പിങ്ങ് സെന്ററിനടുത്ത് വരണം.. ങാ... അല്‍മാഹയിരിയുടെ അടുത്ത്്... ഞാന്‍ അവിടെയെത്താം...'' രവി ഫോണ്‍ വെച്ചു. പത്ത് മിനുട്ട് കൊണ്ട് ഞാനും രവിയും കണ്ടുമുട്ടി. കൂടെ ഒരാളും. രവി പറഞ്ഞു. ''ഇയാളുടെ അടുത്ത് ഒരു റൂമുണ്ട്... 2,500 വാടക... പിന്നെ 500 രൂപ നാത്തുറിന് കൊടുക്കണം. എന്തേയ് പറ്റുമോ?'' ഞാന്‍ സമ്മതം മൂളി... ''എങ്കില്‍ റൂം കാണാം'' അവിടുന്ന് ടാക്‌സി പിടിച്ച് മുശിരിഫ് ഏരിയയില്‍ എത്തി. രണ്ട് നില പഴയ കെട്ടിടത്തിലെ ഒരു ഫ്ലറ്റ് ഫാമിലിയും ബാച്ചിലറും താമസിക്കുന്ന ഒരിടം. കുറെ ചെരിപ്പുകള്‍ അഴിച്ചുവെച്ച ഇടനാഴിയിലൂടെ അവസാനത്തെ റൂം ലക്ഷ്യമാക്കി നടന്നു. ആ ഫ്ലറ്റില്‍ അഞ്ച് റൂമുകള്‍ ഉണ്ടെന്ന് തോന്നി. അത് ഡിസൈന്‍ ചെയ്ത എഞ്ചിനീയര്‍ രണ്ട് മുറി മാത്രമേ വരച്ചിട്ടുണ്ടാവൂ. പിന്നീട് മരപ്പലക കൊണ്ട് നാടന്‍ ബ്രോക്കര്‍മാര്‍ തീര്‍ത്ത മൂന്ന് എക്‌സ്ട്രാ മുറികളാണ്. കാണുന്നത് കച്ചവടത്തിന്റെ പുതിയ മുഖം.

രവിയുടെ കൂടെയുള്ളയാള്‍ മുറി തുറന്നു. ലൈറ്റിട്ടു. ഒരെലി കാലിനിടയിലൂടെ പുറത്തേക്ക് പാഞ്ഞു. സിഗരറ്റ് കുറ്റിയും കടലാസ് തുണ്ടുകളും നിറഞ്ഞ ഒരു മുറി. ഫര്‍ണ്ണിച്ചര്‍ മൂന്ന് കാലുള്ള സ്റ്റൂള്‍ മാത്രം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. രവി പറഞ്ഞു. ഒരു ഏ.സി.വെക്കണം. കട്ടില്‍ വാങ്ങണം. പിന്നെ ഒരു വിനോലി (കാര്‍പ്പെറ്റ്) വിരിക്കണം. ഒരു മാസത്തേക്കല്ലേ അണ്ണാ അഡ്ജസ്റ്റ് ചെയ്യൂ. രവി ചിരിച്ചു. കൂടെയുള്ളയാളും. കണക്കുകള്‍ പിഴയ്ക്കുന്നു. ഒന്നും നോക്കാനില്ല, ഇത് സമ്മതിക്കണം. ഞാന്‍ രവിയുടെ മുഖത്ത് നോക്കി. എന്റെ നിസ്സഹായത് വായിച്ചറിഞ്ഞന്നോണം രവി പറഞ്ഞു. ''പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് നമുക്ക് ഏ.സി.യും കട്ടിലും ഒപ്പിക്കാം, പിന്നെ ടി.വി.യും ഫ്രിഡ്ജും... നമുക്ക് നോക്കമെടാ... തനിക്ക് ഇഷ്ടമായോ റൂം'' രവി ചോദിച്ചു. ഈ ചോദ്യം പണ്ട് എന്റെ ഭാര്യയെ പെണ്ണ് കാണാന്‍ പോയപ്പോള്‍ സുഹൃത്ത് ചോദിച്ചതാണ്. 'നിനക്ക് ഇഷ്ടമായോ'... അന്ന് ഇഷ്ടമാകാത്ത എന്റെ ഭാര്യയെ 'സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ട്' ഇഷ്ടമായി എന്ന് പറഞ്ഞതാണ്. അതേ ചോദ്യം ഇപ്പോള്‍ രവിയോടും പറയണം. 'കുഴപ്പമില്ല' ഞാന്‍ പറഞ്ഞു. ഇഷ്ടമല്ലാതിരുന്ന ഭാര്യയെ രണ്ട് മൂന്ന് കൊല്ലം കൊണ്ട് ഇഷ്ടമായതുപോലെ ഈ റൂമും ഇഷ്ടമാകുമായിരിക്കും.

'എങ്കില്‍ വാ' രവി ധൃതികൂട്ടി. അഡ്വാന്‍സ് കൊടുക്കൂ... രവി പറഞ്ഞു. കൂടെയുള്ളയാള്‍ നിഴലില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നു. 500 ദിര്‍ഹം ഞാന്‍ അഡ്വാന്‍സ് കൊടുത്തു.

ഇറങ്ങാന്‍ നേരം എലി വീണ്ടും അകത്തേക്ക് കയറി. ഏ.സി.യും അനുബന്ധസാധനങ്ങളും വാങ്ങാന്‍ ഏകദേശം 2,500 ദിര്‍ഹമെങ്കിലും വേണം. നാട്ടിലെ 28000 ഉറുപ്പിക. ഭക്ഷണസാധനങ്ങള്‍, സ്റ്റൗവ്് എന്നിവ കൂടാതെ... ഞാന്‍ കണക്കുകള്‍ ഇന്ത്യന്‍ മണിയിലേക്ക് കണ്‍വര്‍ട്ട് ചെയ്തു. തല പെരുക്കുന്നതുപോലെ.

വിസ കാന്‍സല്‍ ചെയ്യാന്‍ ഇനി പറ്റത്തില്ല. മൊബൈലില്‍ നിന്ന് മെസേജ് അയച്ചത് പോലെ. ടലിറ ചെയ്ത് പോയി. ഇനി തിരിച്ചെടുക്കാന്‍ പറ്റില്ല. അവള്‍ ഗള്‍ഫ് യാത്ര ഒരാഘോഷമാക്കുകയാണ്. യാത്ര ചോദിക്കലും.. പെട്ടി വാങ്ങലും...ഇല്ല ഇനി തടയാനാവില്ല... ഞാനെന്നല്ല ഐക്യരാഷ്ട്രസഭ വിചാരിച്ചാല്‍ പോലും അവളെ നിര്‍ത്താനാവില്ല. വരട്ടെ, പതിനാല് വര്‍ഷത്തിന്റെ മോഹസാക്ഷാത്ക്കാരം. ഒരു മാസത്തെ കൂടെകിടപ്പ് കൊണ്ട് അവസാനിക്കട്ടെ.

ക്രെഡിറ്റ് കാര്‍ഡില്‍ ക്രെഡിറ്റ് ലിമിറ്റ് കുറച്ചത് ഒരു വിനയായി. മൂന്ന് ദിവസത്തെ പരക്കംപാച്ചിലില്‍ എല്ലാം ഒന്നൊരുക്കാന്‍ കഴിഞ്ഞു. രവിയും മോഹനനും ഇബ്രാഹിക്കയും നന്നായി സഹകരിച്ചു. റൂം ഒരു വൃത്തിയും വെടിപ്പുമാക്കി. ഞാന്‍ താമസിച്ച റൂമില്‍ നിന്ന് ഒരു പഴയ ടി.വി. കടമായി കിട്ടി. കൊണ്ടുവെച്ചപ്പോഴാണ് ചാനല്‍ ഇല്ല എന്നറിയുന്നത്. നാത്തുറിന് 150 ദിര്‍ഹം കൊടുത്ത് ചാനല്‍ കിട്ടി. ഓണ്‍ ചെയ്തു. സ്‌ക്രീന്‍ തെളിഞ്ഞു. 'അപ്പോഴും പറഞ്ഞില്ലേ കെട്ടണ്ട കെട്ടണ്ടന്ന്' ഏതോ ഒരു തമാശ സീരിയലിലെ ടൈറ്റില്‍ സോങ്ങ് കേട്ടു.
വിസയും ടിക്കറ്റും റെഡി. അടുത്ത വ്യാഴാഴ്ച അവര്‍ വരും. കോഴിക്കോട് നിന്ന് പാതിരാത്രിയിലെത്തിയ വീര്‍ത്ത വയറുള്ള വിമാനത്തില്‍ നിന്ന് എന്റെ പ്രിയതമയും മകളും പുറത്തേക്ക് വന്നു.

ആശ്ചര്യം വിടര്‍ന്ന മുഖത്തോടെ ഭാര്യയും മകളും പുറത്തേക്ക് വരുമ്പോള്‍ നിര്‍ജീവമായ മുഖത്തോടെ ലീവ് കഴിഞ്ഞ് വരുന്ന പ്രവാസികള്‍ നമ്മളെയും കടന്ന് മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്ന് പുറത്തേക്ക് നോക്കി ചുറ്റുമുള്ള അംബരചുംബികളായ കെട്ടിടങ്ങളും വൈദ്യുതി ദീപ അലങ്കാരങ്ങളും ഇവര്‍ക്ക് കൗതുക കാഴ്ചകളായി.

മുറിയിലെത്തി. ഭക്ഷണം കഴിച്ചു. കിടക്കാന്‍ നേരം ഭാര്യ പതുക്കെ പറഞ്ഞു. മകള്‍ വളര്‍ന്നു. അടങ്ങികിടന്നോണം... നേരം വെളുക്കട്ടെ ഇവിടത്തെ ഒരുപാട് കാഴ്ചകള്‍ കാണണം. ഭാര്യ കിടന്നു. നടുവില്‍ മകളും. പഴയ ഏ.സി.യുടെ മുരള്‍ച്ച നെഞ്ചില്‍ നിന്നാണെന്ന് തോന്നി. വിളമ്പി വെച്ച ഭക്ഷണം കഴിക്കാതിരിക്കുന്ന ഒരു വിശപ്പുള്ളവന്റെ അവസ്ഥയില്‍ ഞാന്‍ ചെരിഞ്ഞ് കിടന്നു.
ദിവസങ്ങള്‍ കടന്നുപോയി. രാത്രി പട്ടിണിയുടെ ദിനങ്ങള്‍ തന്നെ. മകളോട് പുറത്തുപോയി കളിക്കാന്‍ പറയാന്‍ പറ്റാത്ത അവസ്ഥ. ഫിലിപ്പൈനിയും ബംഗാളികളും താമസിക്കുന്ന ഫ്ലറ്റിന്റെ പുറത്തേക്ക് മകളെ തനിച്ചയക്കാന്‍ പേടി.

ഭാര്യ പറഞ്ഞു. ''എന്തായാലും നിങ്ങള്‍ ഉടന്‍ നാട്ടില്‍ വരിക'' ഞാന്‍ പറഞ്ഞില്ല. 'നിന്നെയും മകളെയും കൊണ്ടുവരാന്‍ എനിക്ക് നാട്ടിലെ രണ്ടരലക്ഷം രൂപ ചിലവായെന്ന്, അത് വീട്ടാന്‍ മൂന്ന് വര്‍ഷമെങ്കിലും ഇവിടെ കഷ്ടപ്പെടണമെന്ന്'..

പതിനഞ്ച് ദിവസം കഴിയുമ്പോഴേക്കും നാട്ടിലേക്കുള്ള പര്‍ച്ചേസിങ്ങിന്റെ ലിസ്്റ്റായി. സാധനങ്ങളും വാങ്ങിച്ചു. പോകാനുള്ള തയ്യാറെടുപ്പിലായി. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിതരാന്‍ പറ്റാത്തതിന്റെ വിഷമവും ഭര്‍ത്താവിന്റെ പ്രകൃതിപരമായ ആവശ്യം സാധിക്കാത്തതിന്റെ മനോവിഷമവുമായി ഭാര്യ യാത്ര പറഞ്ഞു. കണ്ടുതീരാത്ത കാഴ്ചകളുടെ എണ്ണം പറഞ്ഞു മകളും തയ്യാറായി.

നാളെ മുതല്‍ മൂട്ട കടിക്കുന്ന മുറിയിലേക്കുള്ള പറിച്ച് നടല്‍ അലോസരപ്പെടുത്തിയെങ്കിലും... മനസ്സിലെവിടെയോ ഒരു വെട്ടിപ്പിടിച്ചതിന്റെ ആഹ്ലാദം. പ്രവാസിക്ക് വളരെ വിരളമായി കിട്ടുന്ന ആനന്ദിന്റെ പൂത്തിരി.

ഓവര്‍ടൈം ചെയ്ത് നടുവൊടിയാന്‍ നീണ്ട മൂന്ന് വര്‍ഷത്തിന്റെ ദൈര്‍ഘ്യം. അഞ്ച് മണിക്ക് അലാറം വെച്ച് ചെരിഞ്ഞ് കിടക്കുമ്പോള്‍ ഞാനെന്ന വ്യക്തിത്വത്തിന്... എന്തെന്നില്ലാത്ത ഉള്‍തുടിപ്പ്... സ്വപ്‌നങ്ങളില്‍ ഇഴചേര്‍ത്ത ഒരു കുടുംബ സംഗമത്തിന്റെ മധുരിക്കുന്ന ഓര്‍മകള്‍...
ഭാര്യയുടെയും മകളുടെയും കൂടെ നടക്കാനിറങ്ങുമ്പോള്‍ കോര്‍ണീഷ് എത്ര മനോഹരം. നടപ്പാതയിലെ പുല്‍തകിടിക്ക് എന്ത് ഭംഗി. എന്നും കവറോളുമിട്ട് ഡ്യൂട്ടിക്ക് പോകുമ്പോള്‍ ഏ.സി.യില്ലാത്ത ബസ്സില്‍ നിന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ഈ പതിനാല് വര്‍ഷവും കാണാത്ത മനോഹാരിത ഒരു മാസം എങ്ങനെയുണ്ടായി.

അലാറത്തിന്റെ ശബ്ദത്തില്‍ ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിട്ട്... വീണ്ടും പൊങ്ങുന്ന വെയിലിലേക്ക്..
ഇത് ഒരു കഥയാണ്. പലരുടെയും അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയ യാഥാര്‍ത്ഥ്യമായ ജീവിത അനുഭവമാണ്. ഓരോ പ്രവാസിയും ഉള്ളില്‍ കൊണ്ടുനടക്കുന്ന മോഹങ്ങള്‍ ഇതൊക്കെയാണ്. ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങള്‍ക്ക് നിങ്ങളായി തോന്നിയെങ്കില്‍ ഒട്ടും സംശയിക്കേണ്ട... അത് നിങ്ങള്‍ തന്നെയാണ്...

കടപ്പാട്:മാതൃഭുമി

2010, ജൂൺ 15, ചൊവ്വാഴ്ച

ആര് ജയിക്കും ഈ കളികളില്‍ ബെറ്റ് 5SR

New Zealandvs.Slovakia-15 Jun 1:30pm
Ivorycostvs.Portugal-15 Jun 4:00pm
Brazilvs.North Korea-15 Jun 9:00pm

2010, ജൂൺ 14, തിങ്കളാഴ്‌ച

കാനെറിപക്ഷികളുടെ ചിറകൊടിയുമോ???




Brazilvs.North Korea-15 Jun 8:30pm



അരയും തലയും മുറുക്കി കനേറിപക്ഷികള്‍ കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷ
ളോടെയാണ് കാത്തിരിക്കുന്നത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത് നില്‍ക്കുന്ന താര-ടീമിന്റെ ആദ്യ മത്സരം 106 -ആം സ്ഥാനത്തുള്ള ഉത്തരകൊറിയയുമായാണ്. ഈ മത്സരത്തില്‍ സമനില പിടിച്ചാല്‍ പോലും ബ്രസീല്‍ ഇന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം അത് അപമാനകരം തന്നെയായിരിക്കും.. ഫബിയോനയെ തുരുപ്പാക്കി ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ ലോകത്തിലെ നമ്പര്‍ വന്‍ തരങ്ങാളായ രോബിഞ്ഞോയും കക്കയും ഇടതും വലതുമായി കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കും..

ഇങ്ങനെയൊക്കെ യാണെങ്കിലും പ്രധിരോധ നിരയില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയാണ് ബ്രസീല്‍ ന്റെ ഏറ്റവും വലിയ ദൌര്‍ ഭാല്യം. ആ ചക്രവ്യോഹ പ്പിഴവിലൂടെ വെടിയുതിര്‍ ക്കാന്‍ കഴിഞ്ഞാല്‍ പിന്നെ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരും ബ്രസീല്‍ ഫാന്സുകാര്‍ക്ക്. അല്ലെങ്കില്‍ തന്നെ ഹുങ്കിന്റെയും അഹങ്കാരത്തിന്റെയും മൂര്തീഭാവമായ ബ്രസീല്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു ഊരാക്കുടുക്കാന്. വിജയിച്ചാല്‍ തന്നെ ആഹ്ലാദിക്കാന്‍ വകുപ്പൊന്നും ഒന്നുമില്ല ( No.1 vs No.106) എങ്കിലും പരാച്ചയപ്പെട്ടാല്‍ പിന്നെ ഈ വട്ടം കപ്പ്‌ നേടിയാല്‍ പോലും മറികടക്കാനാവാത്ത ഒരു നാണക്കേടിന് കുട പിടിക്കെണ്ടാതായും വരും.

ടെക്ഫെനൈട്സ് നു വേണ്ടി ജുബൈലില്‍ നിന്നും റനീഷ്

BET..... WHO WILL WIN??? 5 SR Each...

Netherlandsvs.Denmark-14 Jun 1:30pm
Japanvs.Cameroon-14 Jun 4:00pm
Italyvs.Paraguay-14 Jun 8:30pm

2010, ജൂൺ 10, വ്യാഴാഴ്‌ച

പ്രണയം.....എന്റെ പ്രണയം...


പ്രണയം.....എന്റെ പ്രണയം...

ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു......
നിന്റെ നിശ്വാസങ്ങള്‍ എന്റെ പ്രാണനെ ജ്വെലിപ്പിക്കുന്നു......
നിന്റെ സ്നേഹം എന്റെ പ്രേമത്തെയും....

എന്റെ പ്രണയം നിന്റെ പ്രണയം കൊണ്ടാണ് ജീവിക്കുനത്
നിനക്ക് ജീവനുള്ളിടത്തോളം കാലം അത് നിന്റെ കൈക്കുള്ളിലായിരിക്കും
എന്നെ വിടാതെ പിടിച്ചു കൊണ്ട്.....

ഞാന്‍  നിന്നെ പ്രണയിക്കുകയാണ്....
രാവും പകലും......നിന്റെ നിശ്വാസങ്ങളില്.....രക്താണുക്കളില്......
ഞാനും എന്റെ പ്രണയവും....അലിയുകയാണ്......

നിന്നെ ഞാന് എന്ത് വിളിക്കും...........
നീ എന്നും എന്റെ പ്രിയ കാമുകിയായിരുന്നു ..............


dedicated to.....  രനിഷ് ലാല്‍ 

2010, ജൂൺ 5, ശനിയാഴ്‌ച

വേശ്യാലയങ്ങള്‍ തുറക്കട്ടെ...

കാമുകനെ കൊന്ന്‌ പീസ്‌പീസാക്കിയ കേസിലെ പ്രതി ഡോ. ഓമനയെ ഒരിക്കല്‍ `ഗൃഹലക്ഷ്‌മി'ക്കുവേണ്ടി ഇന്റര്‍വ്യൂ ചെയ്‌തു. താനല്ല ആ കൃത്യം ചെയ്‌തതെന്ന്‌ അഭിമുഖത്തിനിടെ പലതവണ ഡോ. ഓമന ആവര്‍ത്തിച്ചു. അതോടൊപ്പം ഒരു കാര്യംകൂടി പറഞ്ഞു: `ഈ കേസില്‍ പ്രതിയായതില്‍പ്പിന്നെ ഏതു പാതിരായ്‌ക്കും കേരളത്തില്‍ എവിടെയും യാത്ര ചെയ്യാം...!
തലേന്നു രാത്രി കോഴിക്കോട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ വെച്ചുണ്ടായ അനുഭവം ഡോ. ഓമന വിവരിച്ചു. ``രാത്രി 11 മണിയായിട്ടുണ്ടാവും. കണ്ണൂരിലേക്ക്‌ ബസ്‌ കാത്തുനില്‍ക്കുകയാണ്‌ ഞാന്‍. ഒറ്റയ്‌ക്കൊരു സ്‌ത്രീ നില്‍ക്കുന്നത്‌ കണ്ടിട്ട്‌ പുരുഷകേസരികളില്‍ ഭൂരിഭാഗത്തിനും ഇരിക്കപ്പൊറുതിയില്ല. ശ്രദ്ധയാകര്‍ഷിക്കാനായി പലരും എന്റെ മുന്നില്‍ക്കൂടി ഉലാത്തുന്നു; ചിരിക്കുന്നു, മുഖംകൊണ്ട്‌ ഗോഷ്‌ഠികള്‍ കാണിക്കുന്നു... ഞാനിതെല്ലാം കണ്ട്‌ രസിച്ചുനില്‍ക്കുമ്പോള്‍ ഒരു ധൈര്യശാലി മെല്ലെ അടുത്തുവന്നിട്ടു ചോദിച്ചു: എന്താ ഒറ്റയ്‌ക്കുനില്‍ക്കുന്നത്‌? പോരുന്നോ? കാറുണ്ട്‌....'
ഞാന്‍ പറഞ്ഞു: `വരാം കക്ഷിക്ക്‌ സന്തോഷമായി. `എന്നാല്‍ നടക്ക്‌' എന്നായി കക്ഷി... നടക്കുന്നതിനിടെ ഞാന്‍ ചോദിച്ചു: `എന്നെ മനസിലായോ?' അയാള്‍ എന്നെ ആപാദചൂഡം നോക്കിയിട്ടു പറഞ്ഞു: `ഇല്ല...' ഞാന്‍ അല്‌പം അടുത്തുചേര്‍ന്നുനിന്നിട്ട്‌ ധൈര്യവാനോടുപറഞ്ഞു. `എന്റെ പേര്‌ ഡോ. ഓമന. അടുത്തകാലത്ത്‌ ഒരാളെ തുണ്ടംതുണ്ടക്കി നുറുക്കിയ കേസിലെ പ്രതി. ഓര്‍മയില്ലേ?...'
ഒരു ആര്‍ത്തനാദത്തോടെ നിന്നനില്‌പില്‍ പഞ്ചാരക്കുട്ടന്‍ അപ്രത്യക്ഷനായത്രേ. പൊട്ടിച്ചിരിയോടെ ഡോ. ഓമന ഇത്രയും കൂടി പറഞ്ഞു: `കൊലപാതകക്കേസിലെ പ്രതിയായ സ്‌ത്രീകള്‍ക്കുമാത്രമേ കേരളത്തില്‍ അര്‍ധരാത്രി സഞ്ചരിക്കാനാവൂ...'
പ്രബുദ്ധകേരളത്തിലെ സ്‌ത്രീജനങ്ങളുടെ സ്‌ഥിതിയാണിത്‌. മുമ്പൊരിക്കല്‍ ഒരു പ്രമുഖസാഹിത്യകാരി പറയുകയുണ്ടായി, `കേരളത്തിലെ ചെളിനിറഞ്ഞ റോഡുകളില്‍ക്കൂടി നടക്കുമ്പോള്‍ സാരിയൊന്ന്‌ അല്‌പം ഉയര്‍ത്തിയാല്‍ നൂറായിരം കണ്ണുകള്‍ സാരിത്തുമ്പിലെത്തു'മെന്ന്‌.
മലയാളികളെപ്പോലെ ഇത്രയുമധികം ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ഒരു ഭൂവിഭാഗം ലോകത്തെവിടെയുമുണ്ടെന്ന്‌ തോന്നുന്നില്ല. നെറ്റ്‌ കഫേകളില്‍ എത്തുന്ന തൈക്കിഴവന്മാര്‍ മുതല്‍ ചെറുപ്പക്കാര്‍വരെ `എ' സൈറ്റുകളാണത്രേ തിരയുന്നത്‌. തിരക്കുള്ള റോഡില്‍ സ്‌ത്രീകളെ മുട്ടിയുരുമ്മാതെ മലയാളികള്‍ നടക്കാറില്ല. തിരക്കുള്ള ബസുകളില്‍ പുരുഷന്മാരുടെ ശീഘ്രസ്‌ഖലനത്തിന്റെ, അടയാളങ്ങളുമായി ഇറങ്ങിപ്പോകാനാണ്‌ മലയാളിയുവതിക്കു വിധി. `എ'പ്പട തിയേറ്ററുകളില്‍ തലയില്‍ മുണ്ടിട്ടു കയറുന്ന മലയാളി പുരുഷകേസരിമാര്‍ സി.ഡിഷോപ്പുകളില്‍ തിരയുന്നത്‌ നീല ചിത്രം മാത്രം. ഓഫീസുകളിലും സ്‌കൂളുകളില്‍പ്പോലും സ്‌ത്രീകളെ `മാന്താന്‍' ശ്രമിക്കുന്നവരാണ്‌ മലയാളികളിലേെറയും. (ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന വനിതാസുഹൃത്ത്‌ ഈയിടെ പറഞ്ഞു, `എന്താ ഊണു കഴിച്ചില്ലേ' എന്നൊരു സഹപ്രവര്‍ത്തകനോടുചോദിച്ചാല്‍ മതി, രാത്രി എസ്‌.എം.എസ്‌ വരും: യു ഹാവ്‌ ടച്ച്‌ഡ്‌ മൈ ഹാര്‍ട്ട്‌. ഇതുവരെ ആരും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. യൂ ആര്‍ സോ സ്‌പെഷ്യല്‍...) ഏറ്റവുമധികം വിവാഹേതര ബന്‌ധങ്ങളുള്ള സമൂഹവും, ഇന്ത്യയില്‍, കേരളമാണത്രേ.
എന്താണിതിനു കാരണം? സാക്ഷരതയിലൂടെ ഉല്‍ബുദ്ധരായ മലയാളിപുരുഷന്മാര്‍ ഇങ്ങനെ കാമകൂത്തുക്കുള്‍ക്ക്‌ അടിപ്പെടാന്‍ എന്താണു കാരണം?
എന്റെ അഭിപ്രായത്തില്‍, അടക്കിപ്പിടിച്ച വികാരങ്ങളാണ്‌ നമ്മെക്കൊണ്ട്‌ ഇതു ചെയ്യിക്കുന്നത്‌. ലൈംഗികത കുറ്റമാണ്‌, പാപമാണ്‌ എന്നൊക്കെ പറഞ്ഞുപഠിപ്പിക്കപ്പെടുന്ന കേരളസമൂഹത്തിലെ പുരുഷന്മാര്‍ തരംകിട്ടുമ്പോള്‍ വേലിചാടുന്നതാണ്‌ മേല്‍പ്പറഞ്ഞ സംഭങ്ങളെല്ലാം. കേരളത്തില്‍ `എ' സിനിമ കാണുന്നത്‌ പാപമാണ്‌. പാര്‍ക്കില്‍ കാമുകീ കാമുകന്മാര്‍ ഒരുമിച്ചിരിക്കുന്നത്‌ കുറ്റകരമാണ്‌. (എറണാകുളത്ത്‌ പോര്‍ട്ട്‌ ട്രസ്‌റ്റിലെ പാര്‍ക്കില്‍ ഒരുമിച്ചിരിക്കുന്ന യുവമിഥുനങ്ങളെ വിരട്ടി പണംതട്ടുന്നത്‌ പൊലീസുകാരുടെ സ്‌ഥിരം വിനോദമാണ്‌.) ഉമ്മയെങ്ങാനുംവെച്ചാല്‍ സര്‍വം തകര്‍ന്നു! കൊച്ചുപുസ്‌തകങ്ങള്‍ എന്നറിയപ്പെടുന്ന `എ' പുസ്‌തകങ്ങള്‍ കടയില്‍ വിറ്റാല്‍ പൊലീസ്‌ റാഞ്ചും. പിന്നെ എവിടെയാണ്‌ മലയാളി പുരുഷന്‍ വികാരവിരേചനം അഥവാ കഥാര്‍സിസ്‌ സാധ്യമാകുന്നത്‌? അങ്ങനെ വരുമ്പോള്‍ അവന്‍ സ്‌ത്രീകളുടെ പിന്നില്‍ തോണ്ടും. മൂന്നുവയസുള്ള കുട്ടിയെ പീഡിപ്പിക്കും. 60 കാരിയെ ബലാല്‍സംഗം ചെയ്യും. ബസ്‌സ്‌റ്റാന്‍ഡില്‍ ഒറ്റയ്‌ക്കുനില്‍ക്കുന്ന തരുണീമണിയെ നോക്കി വിസിലടിക്കും. വിമന്‍സ്‌ കോളജിനെ നോക്കി നെടുവീര്‍പ്പിടും...
സമൂഹത്തിന്റെ കാമതൃഷ്‌ണയെ നിയമം എത്രകാലം അടക്കിവെയ്‌ക്കും? കടകളില്‍ കൊച്ചുപുസ്‌തകം വിറ്റാല്‍ എന്താതെറ്റ്‌? നീലച്ചിത്രങ്ങള്‍ വേണ്ടവരെല്ലാം കാണട്ടെ. വേശ്യാലയങ്ങള്‍ എല്ലാ നഗരത്തിലും നിയമവിധേയമായി തുറക്കട്ടെ.
വികാരവിരേചനം സാധ്യമാക്കാന്‍ വേെറവഴികള്‍ തുറന്നുകിട്ടുമ്പോള്‍ ഞെട്ടലും മുട്ടലും വിസിലടിയും നിലയ്‌ക്കും. പാതിരാത്രിയും പെങ്ങന്മാര്‍ക്ക്‌ വഴിനടക്കാന്‍ കഴിയും. അതല്ലേ വേണ്ടത്‌?
മുംബൈയിലെയോ ഡല്‍ഹിയിലെയോ കാര്യമെടുക്കുക. അവിടെ സ്‌ത്രീകള്‍ക്ക്‌ ഏതു പാതിരാത്രിയും ഇറങ്ങിനടക്കാം. കാരണം, അവിടെ നിയന്ത്രണങ്ങളില്ല. അവിടെ ബസില്‍ ആണും പെണ്ണും തൊട്ടുരുമ്മിയിരിക്കുന്നത്‌ പാപമല്ല. കാമാത്തിപുരയിലും േറാഡ്‌ നമ്പര്‍ 56 ലും ഏതു വികാരജീവിക്കും ഏതുനേരവും ചെന്നുകയറി വികാരം ശമിപ്പിക്കാം. അതുകൊണ്ട്‌ സ്‌ത്രീകള്‍ക്ക്‌ ബസിനുള്ളില്‍ `പിടിക്കപ്പെടാ'തെ യാത്ര ചെയ്യാം.
ഇത്രയും എഴുതേണ്ടിവന്നത്‌ ഐ.ടി നിയമത്തില്‍ സര്‍ക്കാര്‍ വരുത്താന്‍ പോകുന്ന പുതിയ ഭേദഗതികളെക്കുറിച്ച്‌ കേട്ടതുകൊണ്ടാണ്‌. ഇനി മുതല്‍ അശ്ലീലസൈറ്റുകളില്‍ പരതുന്ന ആരെയും പൊലീസിന്‌ വീട്ടില്‍കയറി അറസ്‌റ്റുചെയ്യാമത്രേ. നൈറ്റ്‌ കേഫകളില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുകയറി `എ'പ്പടം കാണുന്ന ആരെയും അറസ്‌റ്റുചെയ്യാമെന്നും നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നു.
അങ്ങനെ, ഇന്റര്‍നെറ്റിലൂടെയും വികാരശമനം പാടില്ല എന്നാകാന്‍ പോകുന്നു നിയമം. ഒരുവഴികൂടി അടഞ്ഞു! (അശ്ലീല വെബ്‌സൈറ്റുകള്‍ക്ക്‌ നിരോധനമുള്ള യു.എ.ഇയില്‍ വേശ്യാലയങ്ങള്‍ക്കും ഡാന്‍സ്‌ ബാറുകള്‍ക്കും ഒരു ക്ഷാമവുമില്ലെന്നറിയുക.)
പിന്‍കുറിപ്പ്‌: േഹാളണ്ടിന്റെ തലസ്‌ഥാനമായ ആംസ്‌റ്റര്‍ഡാമിലെ െറഡ്‌ സ്‌ട്രീറ്റ്‌ ഏരിയയില്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്ന വേശ്യകളെ കാണാം. തായ്‌ലന്‍ഡില്‍ എല്ലാനഗരങ്ങളിലും വേശ്യാത്തെരുവുകളുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നീലച്ചിത്രങ്ങള്‍ക്കുമാത്രമായി തിയേറ്ററുകളുണ്ട്‌.
ഈ രാജ്യങ്ങളിലെല്ലാം സ്‌ത്രീകള്‍ക്ക്‌ സൈ്വര്യമായി സഞ്ചരിക്കാം. കാരണം മേല്‌പറഞ്ഞതുതന്നെ. അവിടെ ലൈംഗികത മൂടിവെയ്‌ക്കപ്പെടുന്നില്ല. വേണ്ടവന്‌ അനുഭവിക്കാന്‍ വേണ്ടുവോളം അവസരം.

2010, ജൂൺ 3, വ്യാഴാഴ്‌ച

ഫ്ലാഷ് ന്യൂസ്‌ .. - റെക്ഫന്‍ ഗ്രാമത്തിലെ അവിഹിത ഗര്‍ഭം നേതാവിന്റെ മുഖം മൂടി അഴിയുന്നു

അവള്‍ സുന്ദരിയാണ്.. അവളുടെ തലോടലുകള്‍ കൊതിക്കാത്തവര്‍ ആരും തന്നെ ഇല്ല ടെക്ഫെന്‍ ഗ്രാമത്തില്‍ . തുര്‍ക്കികളും ഇന്ത്യകാരും നെപാളികളും എല്ലാം അടങ്ങുന്ന ഈ ഗ്രാമത്തില്‍ അവള്‍ പാറി നടന്നു. കണ്ടു കൊതിക്കാനും അവളെ ഒന്ന് തൊടാന്‍ പോലും ആഗ്രഹിച്ച്ചവര്‍ പലര്‍. രാത്രിയിലെ യാമങ്ങളില്‍ അവളെ മനസ്സില്‍ ദ്യാനിച്ച്ചു കിടന്നു മേല്പോട്ട് വാണം വിട്ടവര്‍ വിരളിലെന്നിയാല്‍ തീരില്ല. ഭക്ഷണ ഹാളില്‍ അവളുണ്ടാക്കുന്ന സൂപ്പുകള്‍ കുടിക്കാന്‍ വേണ്ടി മാത്രം ചിലര്‍ അടിയുണ്ടാക്കാരുണ്ട്.. പക്ഷേന്കിലും അവളുടെ സൂപ്പ് ആദ്യം തന്നെ കുടിക്കുന്നതിനു വേണ്ടി ചിലര്‍ ഗ്രാമത്തിന്റെ എല്ലാ നിയമങ്ങളും മറികടന്നു കൊണ്ട് ഒരു പജീരോ ഉച്ച നേരങ്ങളില്‍ പറക്കുന്നതും എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.. പക്ഷെ അവള്‍ ഒരിക്കലും ആരെയും അടുപ്പിച്ച്ചില്ല. അവളുടെ ചാരിത്ര്യം അവള്‍ സൂക്ഷിച്ചിരുന്നു.
പക്ഷെ ഒരുദിവസം സൂര്യന്‍ പടിഞ്ഞാറ് ഉദിച്ചത് ടെക്ഫെന്‍ ഗ്രാമത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു. എല്ലാവരും ഗ്രാമത്തിലെ ക്ലീനിക്കിലേക്ക് ഓടി. അവരെല്ലാവരും കേട്ടാ വാര്‍ത്ത അവരെയെല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.. ഗ്രാമത്തിലെ വൈദ്യര്‍ അവളുടെ നാടി പിടിച്ചു നോക്കി .. അയാള്‍ പറഞ്ഞു അവള്‍ ഗര്‍ഭിണി ആണ്.. രണ്ടു മാസം ആയി.. എല്ലാവരും പരസ്പരം ചോദിച്ചു ആരാണ് ആ ദുഷ്ടന്‍.. ചിലര്‍ പറഞ്ഞു ആരാണ് ആ ഭാഗ്യവാന്‍.. പക്ഷെ അവളൊന്നും പറഞ്ഞില്ല. ഗ്രാമത്തിലെ ജനങ്ങളെല്ലാം ചേര്‍ന്ന് ഗ്രാമ സഭ കൂടി .. സഭയില്‍ എല്ലാവരുടെയും തീരുമാനം CID യെ കൊണ്ട് വരണം എന്നായി.. ഗ്രാമ തലവന്‍ ഇഷ്ക്മാന്‍ കര്‍സായി അവസാനം ജനഗന്ളുടെ തീരുമാനത്തിനോട് യോജിച്ചു..

TV യില്‍ വാര്‍ത്ത വായിക്കുന്ന അളകനന്ദ തുടര്‍ന്നു.. നിങ്ങള്‍ ഇതുവരെ കേട്ടത് ആ പെണ്‍കുട്ടിയുടെ കഥന കഥയാണ്‌.. ഈ കേസിന്റെ പുതിയ പുരോഗതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ നമുക്ക് തത്സമയം തരുന്നത് ശ്രീ അനീഷാണ്..

ഹല്ലോ അനീഷ്‌ " കേള്‍ക്ക്ന്നില്ലേ"

ആ അളകനന്ദ കേള്‍ക്കുന്നുണ്ട്..

" അനീഷ്‌ എന്താണ് പുതിയ സംഭവ വികാസനഗല്‍.. ഈ കേസില്‍ ഒരു ഇടതു പക്ഷ നേതാവ് ആണ് പ്രതി എന്ന് CID കള്‍ കണ്ടുപിടിച്ചതായി വിവരങ്ങള്‍ ലഭിച്ചു . എന്താണ് അതിന്റെ വിശദാംശങ്ങള്‍..

അളകനന്ദ ശരിയാണ്..

അനീഷ്‌ ഒന്ന് വിശദീകരികാമോ "

ഓക്കേ അളകനന്ദ പറയാം " ഈ ഗ്രാമത്തില്‍ ജോലി തേടിവന്നു ഇവിടെ സ്ഥിരതാമസകാരനായ ഒരു ഇടതു പക്ഷ നേതാവാണ്‌ പ്രതി.. ഇദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ ഈ ഗ്രാമത്തില്‍ വല വില്ക്കുന്നുണ്ട്..CID കള്‍ ഈ സഹപ്രവര്‍ത്തകനെ അറെസ്റ്റ്‌ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു.. അയാള്‍ വെളിപ്പെടുത്തിയത് വളരെ ഞെട്ടിക്കുന്ന സത്യങ്ങളാണ് അളകനന്ദ..
" അതായത് പഈ പെണ്‍കുട്ടി ഈ ഗ്രാമത്തിലെ എല്ലാവരുടെയും സ്വപ്നമാണ്.. ഈ നേതാവും ഈ കുട്ടിയുമായി കഴിഞ്ഞ ഒരു വര്‍ഷമായി പ്രനയത്തിലായിരുന്നത്രേ.. രണ്ടു മാസം മുന്പ് ഇദ്ദേഹം ജോജോ എന്നാ ഒരു കൃഷിക്കാരന്റെ കൃഷിയിടത്തിലേക്ക് ഈ പെണ്‍കുട്ടിയെ രാത്രിയില്‍ കൂട്ടി കൊണ്ട് പോവുകയും അവിടെ വച്ചു ഈ പെണ്‍കുട്ടിയുടെ ചാരിത്ര്യം നശിപ്പിക്കുകയും ചെയ്തതായി ഈ സഹ പ്രവര്‍ത്തകന്‍ CID കളോട് വെളുപ്പെടുത്തി.. അടുത്ത മാസം ഈ പെണ്‍കുട്ടിയുടെ മാസമുറ തെറ്റി എന്ന് പെണ്‍കുട്ടി നേതാവിനോട് പറഞ്ഞു.. നേതാവ് ഈ ഗര്‍ഭം അലസിപ്പിക്കാന്‍ വേണ്ടി നിര്‍ദ്ധേഷിച്ച്ചു.. പക്ഷെ ഈ പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡു പുതുക്കി കിട്ടാത്തത് കൊണ്ട് അവളെ ഗ്രാമത്തില്‍ നിന്നും പുറത്തു കടത്താന്‍ നേതാവിന് ആയില്ല .. രക്ഷയില്ലതയപ്പോള്‍ നേതാവ് അവളില്‍ നിന്നും ഒഴിഞ്ഞു മാറി .. പിന്നീട് തെളിവികള്‍ നശിപ്പിക്കാനുള്ള ശ്രമം ആയി.. അതിന്റെ ഭാഗമായി തന്റെ വല വില്‍ക്കുന്ന സഹപ്രവര്തകനോട് ജോജോയുടെ കൃഷിയിടത്തിലേക്ക് ഇനി വലകള്‍ കൊടുക്കരുതെന്ന് നിര്‍ദ്ധേഷിച്ച്ചു.. ആ കൃഷിയിടം ഇവര്‍ നശിപ്പിച്ചു..
ഉച്ച ഭക്ഷണം കൊടുക്കുന്ന ആ പെണ്‍കുട്ടിയില്‍ നിന്നും അകലാന്‍ രണ്ടു മാസം മുന്‍പ് വരെ സ്ഥിരമായി ഉച്ച ഭക്ഷണത്തിനു പോയിരുന്ന ഈ സഖാവ് കഴിഞ്ഞ ഒരു മാസമായി ഉച്ച ഭക്ഷണം ഒഴിവാക്കി.. എന്നുള്ളതും പിന്നീട് നടന്ന സമഗ്രമായ അന്വഷണത്തില്‍ ഇദ്ദേഹം തന്നെയാണ് പ്രതി എന്ന് ഉറപ്പു വരുത്തി.. ഇദ്ദേഹത്തിന്റെ അറസ്റ്റ് അല്പസമയത്തിനകം തന്നെ ഉണ്ടാകും അളകനന്ദ..
ഓക്കേ അനീഷ്‌ താങ്ക് യു..
" ഈ നേതാവിന് എന്ത് ശിക്ഷ കൊടുക്കണം എന്ന് ഗ്രാമ വാസികള്‍ ചര്‍ച്ചയിലാണ്.. ജന്മ നാട്ടില്‍ പല്ലിളിച്ചു കാട്ടുകയും സാമൂഹ്യ പ്രവര്‍ത്തകരുടെ വിലപെട്ട ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുകയും ചെയ്തിരുന്ന ഈ നേതാവ്.. കഴിഞ്ഞ വര്ഷം ഒരു വലതു പക്ഷ പ്രവര്‍ത്തകനെ പെണ്ണ് കേസില്‍ കുടുക്കാന്‍ വേണ്ടി അഗാത പരിശ്രമം നടത്തി. അത് പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മുങ്ങിയ ഈ നേതാവിന്റെ മുഖം മൂടി ഇപ്പോള്‍ അഴിഞ്ഞു വീണിരിക്കുകയാണ് .. ഇദ്ധെഹത്തിന്നു എന്ത് ശിക്ഷ കൊടുക്കാം എന്ന് മാന്യ പ്രേക്ഷകരായ നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖ പെടുത്താന്‍ അവസരം ഞങ്ങള്‍ നല്‍കുന്നുണ്ട്.. ഇനി പറയുന്ന വെബ്‌സൈറ്റില്‍ അഭിപ്രായങ്ങള്‍ രേഖപെടുത്തുക..

http://tekfenites.blogspot.com/

മറ്റു വാര്തകളിലേക്ക്.....

ബംഗാളില്‍ മമത തരംഗം

ബംഗാളില്‍ മമത തരംഗം :ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം ആകുന്നുവോ?

 

അടുത്ത ഊഴം കേരളത്തിന് .

തൊഴിലാളി പാര്‍ട്ടി യെ
 
കോര്‍പ്പറേറ്റ് ഭീമന്‍ മാരുടെ പാര്‍ട്ടിയാക്കി മാറ്റിയതിന്റെ

അനന്തര ഫലമോ ഇതു ?

ആരാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശത്രു....ഒരു ദുരന്തവും ചില ശവം തീനികളും

മംഗലാപുരം ബാജ്പേ എയര്‍ പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം ഇന്ത്യയെ എന്നല്ല ലോകത്തെ മുഴുവന്‍ നടുക്കിയ അപകടം ഉണ്ടായി. ദുബായില്‍ നിന്നും മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനം ലാന്റിങ്ങിനിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മുഴുവനായും കത്തി നശിച്ചു. നിമിഷങ്ങള്‍ കൊണ്ട് നൂറ്റി അറുപതോളം മനുഷ്യ ജീവനുകള്‍ വെന്തു മരിച്ചു.രക്ഷപ്പെട്ടവര്‍ വെറും വിരലിലെണ്ണാവുന്നവര്‍ മാത്രം. അതും ഭാഗ്യത്തിന്റെ ഒരൊറ്റ കാരുണ്യം കൊണ്ട് മാത്രം.

പത്തുനൂറു കുടുംബങ്ങള്‍ അനാഥമായി.കുടുംബം ഒന്നടങ്കം ഇല്ലാതായവരും അനേകം.മരിച്ചവരില്‍ എയര്‍ ഇന്ത്യയുടെ ജീവനക്കാരും ഉള്‍പ്പെടുന്നു. എങ്ങും നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രം.

അടുത്ത കാലത്തായി കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി ദുരന്ത മേഖലയിലെ നാട്ടുകാര്‍ കൈ മെയ് മറന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.തീയണക്കാനും ജീവന്‍ ബാക്കിയായവരെ രക്ഷപ്പെടുത്താനും എല്ലാമെല്ലാം അവര്‍ ഒരൊറ്റ മനസ്സും ശരീരവുമായി മുന്നിട്ടിറങ്ങി.

രാഷ്ട്രീയവും പ്രാദേശികവുമായ ഒരു ചേരിതിരിവുകളുമില്ലാതെ ജന പ്രതിനിധികളും നേതാക്കളും സ്വാന്തനമായെത്തി. കേന്ത്ര മന്ത്രിമാരും എം പിമാരും കേരള കര്‍ണാടക സംസ്ഥാന മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എന്ന് വേണ്ട അറിയപ്പെടുന്നതും അല്ലാത്തതുമായ മുഴുവന്‍ നേതൃത്വവും അവിടെ ക്യാമ്പ് ചെയ്തു സ്വാന്ത്വന പ്രക്രിയയില്‍ ഒത്തു ചേര്‍ന്ന്. ഒരുമയുടെ ശബ്ദമായിരുന്നു രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.പോലീസും ഫയര്‍ ഫോര്സുമടങ്ങുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറി.

പ്രധാന മന്ത്രിയും പ്രസിഡന്റും ഈ ദുരന്തത്തിനു അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി.ദുഖിതരുടെ വേദനയില്‍ പങ്കു ചേരുകയും ചെയ്തു. അതെ പോലെ യു എ ഇ പ്രസിഡന്റും പ്രധാന മന്ത്രിയും മരണമടഞ്ഞവരുടെ ബന്ധുക്കളുടെയും ഈ രാജ്യത്തിന്റെയും ദുഖത്തില്‍ പങ്കു ചേര്‍ന്നു. അവര്‍ക്കുള്ള സമാശ്വാസ പ്രക്രിയയില്‍ പങ്കാളികളാവുകയും ചെയ്തു.

ഉറ്റവര്‍ വേര്‍പ്പെട്ടത്തിന്റെ നഷ്ടം നികത്താനാവാത്തതാനെങ്കിലും ആ വേദനയുടെ ആഴം കുറക്കാനെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കഴിയട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇത്രയും ഈ ദുരന്തത്തിനിടയില്‍ കണ്ട നന്മയുടെ മുഖങ്ങളാണെങ്കില്‍ ഇവിടെയുമുണ്ടായിരുന്നു കരിഞ്ഞ ശവങ്ങളുടെ ഗന്ധം ലഹരിയാക്കിയ ശവംതീനിക്കഴുകന്മാരുടെ ചിറകടികള്‍.പ്രവാസ ഇന്ത്യ ക്കാരുടെ രക്തവും മാംസവും കൊണ്ട് കൊഴുത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ അവര്‍കൂടി ഭാഗഭാക്കായ ഈ ദുരന്തത്തിലും അവരുടെ യഥാര്‍ത്ത സ്വഭാവം തന്നെ കാണിച്ചു.

ദുരന്തം നടന്ന ഉടനെ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ സൌജന്യമായി നാട്ടില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ച ഈ കമ്പനികള്‍ ഉള്ള വിമാനം പോലും റദ്ദു ചെയ്തു എല്ലാം നഷ്ടപ്പെട്ടവന്റെ വേദനയുടെ തീയിലേക്ക് അവര്‍ക്കാവുന്നത് പോലെ എണ്ണ ഒഴിക്കുകയാണ് ചെയ്തത്. സൌജന്യ പ്രഖ്യാപനം നടത്തിയവരുടെ വിമാനന്ത്തില്‍ കാശും കൊടുത്തു ടിക്കെറ്റ് എടുത്ത ഈ പാവങ്ങളെ ഇരുപത്തിനാല് മണിക്കൂര്‍ ദുബായി എയര്‍ പോര്‍ട്ടില്‍ കയറില്ലാതെ കെട്ടിയിട്ട അവസ്ഥയിലായിരുന്നു.സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും വേര്‍പ്പെട്ട ദുഖഭാരത്തോടെ കയ്യില്‍ നിന്നും കാശും ചിലവാക്കി ടിക്കെറ്റെടുത്ത് നാട്ടിലെത്താന്‍ ശ്രമിച്ചവരെ ചെക്ക്‌ ഇന്‍ ചെയ്യിച്ചു കൃത്യം ഇരുപത്തിനാല് മണിക്കൂര്‍ അവിടെ ഇരുത്താന്‍ ഇവര്‍ കാണിച്ച ശുഷ്കാന്തി പ്രശംസനീയം തന്നെയായിരുന്നു. മറ്റു രാജ്യങ്ങളുടെയും കമ്പനികളുടെയും വിമാനങ്ങളില്‍ പോവാന്‍ തങ്ങളെ അനുവദിക്കണം എന്ന ഈ പാവങ്ങളുടെ കണ്ണീരിന്നു പോലും അലിയിക്കാനാവുന്ന ഒരു മനസ്സ് ഇവര്‍ക്കില്ല എന്നത് വീണ്ടും തെളിയിക്കപെട്ടു.

പ്രവാസി ഇന്ത്യക്കാരുടെ സേവനത്തിനും സംരക്ഷനത്തിനുമായി നില കൊള്ളുന്ന ഇന്ത്യന്‍ കൊണ്സിലെറ്റും തങ്ങള്‍ക്കു ഇതൊന്നും ഒരു ഒരു പ്രശ്നമേ അല്ല എന്നത് ഈ അവസ്ഥയിലും തെളിയിക്കുകയും ചെയ്തു. യു എ ഇ യിലെ അടിസ്ഥാന വര്‍ഗങ്ങളായ ഇന്ത്യന്‍ സമൂഹത്തോട് യു എ ഇ ഭരണകൂടത്തിനുള്ള സ്നേഹവും സഹതാപവും നമ്മുടെ സ്വന്തം കൌണ്‍സിലെറ്റിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കെണ്ടതില്ല എന്നതും തെളിഞ്ഞു. നാട്ടില്‍ നിന്നും വരുന്ന വി വി ഐ പി കളുടെ ചാരെ നടക്കാനല്ലാതെ ഇവരെക്കൊണ്ട് പ്രവാസികള്‍ക്ക് വേറെ ഒരു ഉപകാരവും ഉണ്ടാവില്ല എന്നത് നേരത്തെ തന്നെ തെളിഞ്ഞ കാര്യവുമാണ്.

ഇവര്‍ അകലെയിരിക്കുന്ന ബന്ധുക്കളുടെ നെഞ്ചിലാണ് അവരുടെ നഖമുനകള്‍ ആഴ്ത്ത്തിയതെങ്കില്‍ കത്തികരിഞ്ഞ ശവ ശരീരങ്ങളുടെ മേലെ പറന്നു അവയുടെ രുചിയറിയുന്ന വേറൊരു വിഭാഗവുമുണ്ടായിരുന്നു ദുരന്തഭൂമിയില്‍. നമ്മുടെ ദൃശ്യ മാധ്യമ വര്‍ഗ്ഗം.

ഓരോ ദുരന്തങ്ങളും വാര്ത്തകലാനെന്നതും ആ വാര്‍ത്തകള്‍ ജനങ്ങളിലെക്കെത്തിക്കേണ്ടത് വാര്‍ത്താ ചാനലുകാരുടെ ഉത്തരവാധിത്വവും ആണെന്ന് സമ്മതിക്കുന്നു. പക്ഷെ കത്തികരിഞ്ഞ മൃത ദേഹങ്ങള്‍ വീണ്ടും വീണ്ടും ക്ലോസപ്പില്‍ കാണിച്ചു ഈ വാര്‍ത്ത ആദ്യം കൊടുക്കുന്നത് ഞങ്ങളാണ് എന്ന രീതിയില്‍ ഉള്ള ഇവരുടെ മത്സരം ശവം തീനികളുടെ ചിറകുകുടയലുകളാവുന്നു.

പൊള്ളിക്കരിഞ്ഞ മൃതദേഹങ്ങളുടെ ക്ലിപ്പിങ്ങുകള്‍ പലതവണ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ കാണുന്നവന്റെ മനോവികാരം എന്തായിരിക്കും എന്ന് ഈ ശവംതീനികള്‍ക്ക് അറിയാഞ്ഞിട്ടാണോ എന്തോ?. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ഒരു മൃതദേഹം താഴെ വീഴുന്നത് തന്നെ ഒരു ചാനല്‍ പല തവണ കാണിക്കുന്നത് കണ്ടിരുന്നു.

ഇത്തരം ശവം തീനികള്‍ അത് ഏത് ചാനലിന്റെ റിപ്പോര്‍ട്ടര്‍മാരായാലും എഡിറ്റെര്മാരായാലും അവര്‍ എന്തു സംസ്കാരമാണ് അവരുടെ വാര്‍ത്തകളോടൊപ്പം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ജനത ഒന്നടങ്കം അവരെപ്പോലെ ഹൃദയം നഷ്ടപ്പെട്ടവരാനെന്ന മിത്യാധാരണയാണോ ഇവരെ ഭരിക്കുന്നത്‌.

ഇത്തരം ശവം തീനികളോട് ഒരൊറ്റ വാക്കേ പറയാനുള്ളൂ . ഇവിടെ നഷ്ടപ്പെട്ടവന്റെ കണ്ണീര്‍ തുള്ളി ഒരു ശാപമായി നിങ്ങളുടെ മേല്‍ പതിച്ചാല്‍ ഏഴു ജന്മങ്ങള്‍ കൊണ്ട് പോലും ശാപമോക്ഷം കിട്ടില്ല. നിങ്ങള്ക്ക് ഇങ്ങിനെയൊരു അനുഭവം ഒരു തവണയല്ല ഒരായിരം തവണ അനുഭവിക്കെണ്ടിയും വരും.

പ്രവാസികളായ മുഴുവന്‍ പേര്‍ക്കും ഈ മരണമടഞ്ഞ സഹോദരന്മാരോട് ചെയ്യാനാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി പ്രവാസികളുടെ രക്തവും മാംസവും ഭക്ഷണമാക്കുകയും ആവശ്യത്തിനു ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഈ ഇന്ത്യന്‍ വിമാനകമ്പനികളെ കഴിയുന്നതും ഒഴിവാക്കുക എന്നത് തന്നെയായിരിക്കും. സേവനം എന്തെന്നറിയാത്ത ഇത്തരം വിമാന കമ്പനികളെ നിലക്ക് നിര്‍ത്താന്‍ വേറെ ആരെകൊണ്ടും കഴിയുകയില്ല എന്നതും അറിയുക.

2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഞാനെന്ന സത്യം !!


ഞാനേറ്റവും കൂടുതല്‍ ഇഷ്ടപെടുന്നത് ഉറങ്ങാന്‍
പക്ഷെ ഞാന്‍ അധികം ഉറങ്ങാറില്ല ......
എനിക്കിഷ്ടം വണ്ടിയുടെ പിറകില്‍ ഇരിക്കാനാണ്
പക്ഷെ എപ്പോഴും ഞാന്‍ തന്നെ ഡ്രൈവ് ചെയ്യും
ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതാണ് എനികിഷ്ടം
പക്ഷെ ഞാന്‍ പെട്ടന്ന് തന്നെ ഭക്ഷണം കഴിക്കും
ജോലി ചെയ്യാന്‍ എനിക്ക് തീരെ താല്പര്യമില്ല
പക്ഷെ ജോലിയുണ്ടെങ്കില്‍ അത് പെട്ടന്ന് തീര്‍ക്കും
കൂട്ടുകാര്‍ക്ക് വേണ്ടി പൈസ മുടക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല
പക്ഷെ അവര്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും
ഞാന്‍ ലോകത്തേറ്റവും ഇഷ്ടപെടുന്ന പെണ്ണ് എന്റെ ഭാര്യാണ്
പക്ഷെ ഞാനതവളോട് കാണിക്കാറില്ല
മക്കളുടെ അടുത്ത് എപ്പോഴും ഉണ്ടാവുന്നതാണ് എനിക്കേറ്റവും ഇഷ്ടം
പക്ഷെ ഞാന്‍ എല്ലായിപ്പോഴും ബിസി ആണ്
വായിക്കാന്‍ തീരെ താല്പര്യമില്ലെനിക്ക്
പക്ഷെ ഞാനേതു കിട്ടിയാലും വായിക്കും
എതിര്‍ത്ത് സംസാരിക്കുന്നവനെ തല്ലി കൊല്ലാന്‍ തോന്നും
പക്ഷെ ഞാന്‍ ഇന്നുവരെ ആരെയും ല്ലിയിട്ടില്ല
വെറുതെ ഇരിക്കനതന്നു കൂടുതലെനിക്ക് തല്ല്പര്യം
പക്ഷെ ഞാന്‍ ഇപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും
എല്ലാവരോടും മയത്തോടെ സംസാരിക്കുന്നതനെനിക്കിഷ്ടം
പക്ഷെ ഞാനാരോടും ഒരു മയവും കാട്ടാറില്ല
നുണ പറയാന്‍ എനിക്ക് തീരെ താല്പര്യമില്ല
പക്ഷെ ഞാന്‍ ധാരാളം നുണ പറയാറുണ്ട്‌
എന്നോട് സഹായം അഭ്യര്തിക്കുനവരെ ഞാന്‍ വെറുപ്പിച്ചു വിടും
പക്ഷെ എല്ലാവരെയും സഹായിക്കും
ദേഷ്യം വന്നാല്‍ എനിക്ക് പിന്നെ പുല്ലാണ് എല്ലാം
പക്ഷെ ദേഷ്യം വരാറില്ല , ഇനി വന്നാല്‍ എന്റെ വണ്ടിക്കു ചിലവാണ്‌ .
എന്റെ ചോലപ്ടിക്ക് നില്ക്കുന്നവളാവണം എന്റെ ഭാര്യ
പക്ഷെ അവള്‍ എന്നെ വഴക്ക് പറയുന്നതാണ് എനികിഷ്ടം
മക്കള്‍ എന്നെപോലെയാവണം എന്നാണു എന്റെ വലിയ ആഗ്രഹം
പക്ഷെ മക്കള്‍ ഒരിക്കലും എന്നെപോലെയാവരുത് .
പൈസ ചിലവാക്കാന്‍ തീരെ താല്പര്യമില്ല എനിക്ക്
പക്ഷെ പൈസ കിട്ടിയാല്‍ അത് ചിലവാക്കിയാലെ ഉറക്കം വരൂ
മദ്യം കഴിക്കാന്‍ തീരെ താല്പര്യമില്ല
പക്ഷെ കിട്ടിയാല്‍ മൂക്കറ്റം കുടിക്കും , ഫിറ്റാവണം
എന്റെ മാതാപിതാക്കള്‍ എനിക്ക് ജീവനാണ്
പക്ഷെ അവര്‍ക്ക് വേറെയും മക്കളുണ്ട് ജീവിക്കാന്‍
സഹോദരന്മാര്‍ എന്റെ ശക്തിയാണ്
പക്ഷെ അവരെന്റെ ശക്തി ഇല്ലാതാക്കും
കോടീശ്വരനാകാന്‍ എനിക്ക് വലിയ ആഗ്രഹമാണ്
പക്ഷെ കോടീശ്വരനാകില്ല ഞാന്‍ ഒരിക്കലും
ഒരു പാട് സംഭാധിചിട്ടു മരിക്കണം എന്നാണെന്റെ ആഗ്രഹം
പക്ഷെ മരിക്കുമ്പോള്‍ എനിക്ക് പാപ്പരായി മരിക്കണം
ജീവിതം എനിക്ക് ഭയങ്കര സീരിയസ് ആണ്
പകഷെ ഞാന്‍ അത്ര സീരിയസ് ആയി കാണാറില്ല
സംബവികുന്നതെല്ലാം എല്ലായിപ്പോഴും നല്ലതല്ല
പക്ഷെ സംഭവിച്ചതെല്ലാം നല്ലതിനാണ്
ഇത്രയും എഴുതിയത് വായിക്കുമ്പോള്‍ നിങ്ങള്‍ പറയും ഞാന്‍ പ്രന്തനാണെന്ന്
പക്ഷെ എനികൊരു പിരന്തും ഇല്ല , അത് നിന്റെ ---------,

2010, ഏപ്രിൽ 24, ശനിയാഴ്‌ച

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക എന്ന മോഹങ്ങള് സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം ഞാന് വധുവിന്റെ ആളാണ് .അതിനാല് നേരിട്ട് വിവാഹത്തിനെത്തിയാല് മതി .മുഹൂര്ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള് നിറഞ്ഞു, ആഘോഷ സമ്മൃദ്ധമായ വിവാഹം ചെണ്ട , നാദസ്വരം പൂക്കള് കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില് അങ്ങനെ ചെറുക്കന് വധുവിന്റെ കഴുത്തില് താലികെട്ടി ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.പെട്ടന്നതാ സീറ്റില് നിന്ന് ആളുകള് എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക് ആളുകള് ഹാളില് നിന്ന് പുറത്തുകടക്കുവാന് ശ്രമിക്കുകയാണ്
സിനിമ കഴിഞ് തിയേറ്ററില് നിന്ന് പുറത്തുപോകുന്നതുപോലെ തിക്കും തിരക്കുമാണെങ്കില് സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/അടുത്തിരിക്കുന്ന പരിചയക്കാരന് പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ എണീക്ക് ഞാന് പിന്നെ അമാന്തിച്ചില്ല നാടോടുമ്പോള് നടുവെഓടുക എന്നതല്ലെ പ്രമാണം ഞാനും കൂട്ടത്തില് കൂടി നടക്കേണ്ടി വന്നില്ല ഉന്തിനിടയില് അല്ല ആ ഒഴുക്കിനിടയില് ഞാന് എങ്ങനെയോ ഹാളിനു പുറത്തെത്തി ഞാന് പിന്തിരിഞുനോക്കി വധൂവരന്മാര് അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി മറ്റൊരു ഹാളിനു മുന്നില്
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട് അതിന്റെ മുന്നില് ഷട്ടര് ഇട്ടിരിക്കുന്നു അതിനെ മുന്നില് ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.പടക്കുമുന്നില് പന്തിക്കുമുന്നില് ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്മ്മവന്നു
അതുപോലെ ഒരു കസേര കളി സീറ്റുകിട്ടിയാല് ഉണ്ണാമെന്ന് അര്ഥം
കുറേ പേര്ക്ക് സീറ്റുകിട്ടിയില്ല അവര് പുറത്തു പോകേണ്ടി വന്നു അല്ല അവരെ പുറത്താക്കി എന്നു പറയാം സദ്യ മോശമല്ലായിരുന്നു. പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ എന്താ ഇത് എന്ന് അയല് മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള് ..അയാള് പറഞ്ഞു ചിലപ്പോള് .. ഇലക്കാവും കാശ് അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം പിന്നെ അമാന്തിച്ചില്ല കുറച്ച് കറി വിളമ്പുന്നവനോട് കുറച്ചുകൂടി എന്നു പറയാന് വിഷമമുണ്ടായിരുന്നില്ല രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചുപാല് പായസം , ഗോതമ്പുപായസം പ്രഥമന് അതായത് അടപ്രഥമന് അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില് ശ്രദ്ധേയനായി പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള് ഞാന് ഈ കര്ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും
കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള് ) ചെയ്യുന്നതു കണ്ടപ്പോള് അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില് എന്തോ പറഞ്ഞ് ചിരിച്ചു
ഞാന് അത് മൈന്ഡ് ചെയ്യാന് പോയില്ല നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന് ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന് മനസ്സില് പറഞ്ഞു ഊണുകഴിഞ്ഞു കൈകഴുകി പുറത്തു കടക്കുവാന് ശ്രമിക്കുമ്പോള് അതാ ഒരു പ്ലേറ്റില് പഴം ങേ , എന്താ ഇത് ഇലയില് വിളമ്പാത്തത് ?ഞാന് അല്ഭുതപ്പെട്ടു.എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന് പറഞ്ഞു ഇപ്പോ ഇങ്ങനെയാ അല്ലെങ്കില് നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും ഇപ്പോഴത്തെ പിള്ളേര് തീരെ പഴം കഴിക്കില്ല ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്മ്മവന്നു സദ്യക്കുപോയതും ചാണകം മെഴുകിയ തറയില് പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്ക്കരവരട്ടിയും പഴവും ട്രൌസറിന്റെ പോക്കിറ്റില് അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീട്ടില് ചെന്ന് അനിയത്തിക്കു കൊടുത്തപ്പോള് അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള് കാട്ടിയുള്ള സന്തോഷം
അതില് നിന്ന് ഒരു ശര്ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും
ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/ഇതൊക്കെ ഇവര്ക്ക് പറഞ്ഞുകൊടുത്താല് മനസ്സിലാകുമോ ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന് പറ്റൂ തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല പുറത്ത് ഗാര്ഡനില് വരനും വധുവും സിനിമാ സ്റ്റൈലില് വീഡിയോക്ക് പോസ് ചെയ്യുന്നു അവര് ചിരപരിചിതരെ പ്പോലെ നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന് വീണ്ടും ആത്മഗതം ചെയ്തു ഇവര് മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി പരിചയക്കാരന് തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,അത് ഫോണിഗാ
ഞാന് മനസ്സിലാകാത്ത മട്ടില് നിന്നു,
അയാള് കൂടുതല് വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്സ് മൊബൈല് ഫോണ് പെണ് കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ
ടോക്ക് ടൈമും !!!
ഞാന് ഇക്കാര്യത്തില് എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള് ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള് ഭാര്യ ചോദിച്ചു
പെണ്കുട്ടിയെങ്ങെനെ?എനിക്ക് ഉത്തരം പറയാന് കഴിഞില്ല.
അവള് വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന് എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്
വല്ല പരിചയക്കാരേം കണ്ട് വര്ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള് കാരണവും കണ്ടു പിടിച്ചു
ങാ , ഞാന് അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര് വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം