2010, ജൂലൈ 6, ചൊവ്വാഴ്ച

കുടിയിറക്കപെടുന്നവര്‍ [പ്രവാസി]


ഇവിടെ ഇന്ന് തന്‍റെ അവസാന രാത്രിയാണ് ഒന്നോ രണ്ടോ ദിവസമല്ല നീണ്ട മൂനരവര്‍ഷം 
ഇവിടെ ആയിരുന്നു. താന്‍ മാത്രമല്ല തന്‍റെ എല്ലാ ദുഖങ്ങളും, സ്വോപ്നങ്ങളും, പ്രതീക്ഷകളും
ഇവിടെ ആയിരുന്നു അന്നോരികള്‍ അവളില്‍ നിന്ന് എന്നെ വിധി പറിച്ചു മാറ്റിയത്‌ മുതല്‍ 
ഇവിടം ആയിരുന്നു .......എല്ലാം.... പറക്കമറ്റാത്ത മക്കളെയും മാറോടു ചേര്‍ത്ത് പിടിച്ചു കരയുകയായിരുന്നു അവള്‍. ഞാന്‍ യാത്ര പറയുംനേരം......
അല്ലെങ്ങിലും അവള്‍ക്ക്‌ എപ്പോളും നിറഞ്ഞ കണ്ണുകള്‍ ആയിരുന്നു......
ജീവിതത്തില്‍ കൂടുതലും അനത്വോതിന്റെ കനപ്പു നീരിറക്കി കഴിഞ്ഞ ബാല്യത്തിലും 
യവ്വ്വോനതിലും എല്ലാം അവള്‍ക്ക്‌ എന്നും കൂട്ട് ഈ കണ്ണുനീര്‍ മാത്രമായിരുന്നു........ അതിനു 
ചെറിയ ഒരു അവധികാലം തന്‍റെ ജീവിതതിലെക്കി കടന്നു വന്നപോളായിരുന്നു ഇപ്പോള്‍ ഇതാ
തന്നെ യാത്രയാക്കാന്‍ നേരം അവളുടെ കണ്ണുകളില്‍ വീണ്ടും ആ പഴയ കണ്ണുനീര്‍ തുള്ളികള്‍ 
നിറയാന്‍ തുടങ്ങി ഒരു ചെറിയ കാലത്തെ ഇടവേളയില്‍ വീണ്ടും അവളുടെ കണ്ണുകളിലെക്കി 
തിരിച്ചെത്താന്‍ കഴിഞ്ഞ സന്തോഷത്തില്‍ കണ്ണുനീര്‍ വല്ലാതെ ഒഴുകി കൊണ്ടിരുന്നു

പിടിച്ചു എഴുനെല്‍പ്പിച്ചു മാറോടു ചേര്‍ത്ത് നിര്‍ത്തി .കുറെനേരം അങ്ങിനെ നിന് പോയി ആ
നിമിഷത്തിന്റെ ആയസു തീരുന്നു എന്നറിയിക്കാന്‍ പുറത്തു നിന്നും തനിക്കു പോകാനുള്ള 
വാഹനത്തിന്റെ ഹോണ്‍ മുഴങ്ങാന്‍ തുടങ്ങി " ജീവിതം തീരാന്‍ പോകുന്നു എന്നാ കാലന്റെ 
മുന്നറിയിപ്പ്" പോലെ ആയിരുന്നു അത് മനസ്സില്‍ വന്നത് ചേര്‍ന്നത്
അടരാന്‍ മടിച്ചുനിന്ന അവളുടെ ശരീരത്തില്‍ നിന്നും ആ മുഖം ഒന്നുയര്‍ത്തി നോക്കുമ്പോള്‍ 
കണ്ണുകള്‍ നിറഞ്ഞു ഒഴുകികൊണ്ടേ ഇരിക്കുന്നു കണ്ണുനീര്‍ ചാലുകള്‍ തീര്‍ത്ത ആ മുഖത്ത്‌ 
ഒന്നമര്‍ത്തി ചുംബിക്കുമ്പോള്‍ തന്‍റെ ചുണ്ടുകളില്‍ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അവളുടെ 
കണ്ണുനീരിന്റെ ഉപ്പും കനപ്പും തന്‍റെ ചുണ്ടില്‍ പടര്‍ന്നുകയറി
ചുളിവില്ലാതെ അവള്‍ അലക്കി തേച്ചു തന്ന തന്‍റെ ഷര്‍ട്ടില്‍ ഇപ്പോള്‍ അവളുടെ കണ്ണുനീരില്‍ 
കലങ്ങിയ കണ്മക്ഷി പടര്‍ന്നിരുന്നു .
തന്നില്‍ നിന്നവളെ അന്ന് അടര്‍ത്തി മാറ്റാന്‍ ബലം പ്രയോഗിക്കേണ്ടി വന്നു
ഒടുക്കം മകനെയും കയ്യിലെടുത്തു വാഹനതിനരികിലെക്കി നടക്കുമ്പോള്‍ പുറകില്‍ അവളുടെ 
തേങ്ങല്‍ നിലക്കാതെ തന്‍റെ കാതുകള്‍ പിന്തുടര്‍ന്ന് കൊണ്ടിരുന്നു

ആ വാഹനം തന്‍റെ മക്കളെയും തന്‍റെ ജീവന്റെ പാതിയായ ഭാര്യയെയും വിറക്കുന്ന കൈകളാല്‍
ശിരസില്‍ തഴുകി അനുഗ്രഹിച്ച അമ്മയെയും പുറകിലാക്കി മുന്നോട്ടു കുതിച്ചു തന്‍റെ വീട്,  
ഗ്രാമം , നാട് , നാടിന്റെ സൌന്ദര്യം തന്‍റെ ഭാഷ , രാജ്യം അങ്ങിനെ അങ്ങിനെ തന്‍റെ  
സ്വോന്തമായുള്ള എല്ലാം പുറകിലാക്കി ആ യാത്ര തന്നെ ഇവിടെ കൊണ്ടിറക്കുകയായിരുന്നു .
കാലങ്ങളായി മനസിന്റെ കണ്ണാടികൂട്ടില്‍ സൂക്ഷിച്ച ആകാശയാത്ര എന്നാ ആ മോഹം
യഥാര്‍ത്ഥ്യം 
ആകുന്നത് മനസ് അറിഞ്ഞിരുന്നില്ല "യമപുരിയിലെക്കി കാലന്‍റെ രഥത്തില്‍ പോകുന്ന യാത്ര 
" പാതി 
മരിച്ച ശരീരവും മുഴുവനായി മരിച്ച മനസും ആ ആകാശ യാത്രയെ അങ്ങിനെ ആയിരുന്നു 
കണ്ടത്‌

നാടിന്‍റെ ശീതളചായയില്‍ നിന്ന് മണലുരുകുന്ന ഈ മരുഭൂമിയില്‍ തന്നെ ഇറക്കി വിട്ട് 
ആകാശത്തിലെ ആ വലിയ പക്ഷി തിരിച്ചു പറന്നു തന്നെ പോലുള്ള ഹതഭാഗ്യരെ തേടി. 
നഗരഹൃദയത്തോട് അടുക്കാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അന്നിവിടം ഇപ്പോള്‍ താന്‍ 
നില്‍ക്കുന്ന ഈ കൂറ്റന്‍ ബില്‍ഡിങ്ങ് അന്നില്ല പകരം കുറെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ 
മാത്രം അതിന്റെ ഒരരുകില്‍ ഒരു കരോന്‍ അവിടെ തന്നെ ഇറക്കി വിട്ട് ആ ദുഷിച്ച 
വിയര്‍പ്പു മണക്കുന്ന പാക്സ്ഥാനി കൈവീശി കൊണ്ട്പറഞ്ഞു " അസ്സലാമു അലൈകും "
അത് വരെ അയ്യാള്‍ പറഞ്ഞതില്‍ തനിക്കു മനസിലായത്‌ അത് മാത്രം
ആവി പറക്കുന്ന മണല്‍ കൂനയില്‍ വെച്ച ആദ്യ കാല്‍ പ്രവാസത്തിന്‍റെ ചൂടറിയിച്ചു 
പിന്നീട് ശരീരം ഒരു യന്ത്രവല്‍ക്ര്‍ത്ത മനുഷ്യനെ പോലെ ചലിക്കുകയായിരുന്നു തൊഴില്‍ 
പ്രാഗല്‍ഭ്യം ഇല്ലാത്തതിനാല്‍ എല്ലാ ജോലികളും സഹായിയുടെ വേഷം ചുട്ടു പൊള്ളുന്ന 
മരുഭൂമിയില്‍ താന്‍ അന്നൊക്കെ നടക്കുകയായിരുന്നില്ല ഓടുകയായിരുന്നു മനസ്സിന്‍റെ 
വേദനകളെ തോല്‍പ്പിക്കാന്‍ ശരീരത്തെ വേദനിപ്പിച്ചു ചൂടിലും അദ്വോനത്തിലും പരമമായ
ഒരാനന്ദം കണ്ടെത്തി

ഇടക്കി എപ്പോളോ കാറ്റ് തനിക്കു അല്‍പ്പം അനുകൂലമായോന്നു വീശി ജോലിയോടുള്ള 
അര്‍പ്പണംബോധം അല്ലെങ്കില്‍ സത്യസന്തത കണ്ടിട്ടായിരിക്കണം സ്പോണ്‍സര്‍ തന്നെ 
കഠിനമായ ആ സഹായി എന്ന സ്ഥാനത്ത്‌ നിന്ന് സൈറ്റ്കീപ്പര്‍ ആക്കി തന്‍റെ സ്ഥാനം 
അല്‍പ്പം ഉയര്‍ത്തി വെച്ചു സാമ്പത്തികമായി നേരിയ വര്‍ദ്ധനവോടെ .. മനസ്സില്‍ ഇടക്കി 
അല്‍പ്പം സന്തോഷം വിരിയാന്‍ തുടങ്ങി .
പക്ഷെ കാറ്റ് എപ്പോളും എല്ലാര്‍ക്കും അനുകൂലമാകില്ലല്ലോ തനിക്കു നേരെ കാറ്റ് വീണ്ടും
ആഞ്ഞു വീശി താന്‍ അതിനെ അതിജീവിച്ചു എന്ന് പറയാം കഴിയില്ല എങ്കിലും ആടിയും 
ഉലഞ്ഞും വീഴാതെ നിന്ന് .
ഒരു ബംഗാളിയുടെ അശ്രദമൂലം വന്ന അപകടത്തില്‍ തന്‍റെ ഇടതു കാലില്‍ അസ്ഥിയില്‍ 
ഓരോടിവ് തന്ന് സര്‍വശക്തന്‍ തന്‍റെ നേരെ വീണ്ടും തീ കാറ്റ് വീശി കുടുംബം പട്ടിണിയുടെ
വഴിതാരയിലെക്കി വീണ്ടും പോകാന്‍ തുടങ്ങി
മക്കളുടെ പഠിപ്പും അമ്മയുടെ രോഗങ്ങളും തന്‍റെ അസാനിധ്യവും തീര്‍ക്കുന്ന കണ്ണുനീര്‍ കടല്‍ 
പോലെ അവളുടെ കത്തുകളിലൂടെ കടല്‍ കടന്നു വന്നു . അവശതകള്‍ മറന്നു വീണ്ടും 
ജോലിയില്‍ പ്രവേശിച്ചു ചൂടും ചൂടുകാറ്റും ദുരിതം കൂട്ടി കൊണ്ടിരുന്നപ്പോളും മനസ്സില്‍ 
പ്രതീക്ഷകള്‍ക്ക് കണ്ണുനീര്‍ നനച്ചു കാത്തിരുന്നു "എനിക്ക് വിശക്കുന്നു അമ്മാ " എന്ന് 
നിലവിളിക്കുന്ന മക്കളുടെ മുഖം സ്വോപ്നങളില്‍ വന്നു തന്നെ ആക്രമിക്കുന്നു
അങ്ങിനെ വലിയ ദുഖങ്ങളും ചെറിയ സുഖങ്ങളുമായി കാലം കുറെ കടന്നു പോയി 
പക്ഷെ അപ്പോളേക്കും തന്നില്‍ താന്‍ പോലും അറിയാതെ ഒരു കാലില്‍ ബലക്ഷയം കടന്നു 
വന്നിരുന്നു ഇടതു കാലിനെ മുന്നോട്ടു വലിച്ചു കൊണ്ട് പോകേണ്ട കടമ കൂടി വലതു കാല്‍ 
ചെയ്യേണ്ടി വന്നു
എങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി താനിവിടെ ഉണ്ട് ഒരു ദിവസം പോലും ഇവിടെ നിന്ന് 
മാറി നിന്നിട്ടില്ല ഊണും ഉറക്കവും സ്വോപങ്ങളും എല്ലാം ഇവിടെ തന്നെ ബില്ടിംഗ് ഒന്നിനും 
മുകളില്‍ ഒന്നായി നിലകള്‍ ഉയരുമ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷമായിരുന്നു
ഈ കൂറ്റന്‍ കെട്ടിടത്തിന്‍റെ ഓരോ മുക്കും മൂലയും തന്‍റെ മനസ്സില്‍ വരച്ചു വെച്ചിരുന്നു
ചൂടിലും തണുപ്പിലും എല്ലാം താന്‍ ഈ കെട്ടിടത്തില് ഒറ്റക്കായിരുന്നു ഒറ്റ ബള്‍ബിന്റെ 
വെളിച്ചത്തില്‍ ഇവിടെ
എല്ലാം താനായിരുന്നു എജീനീയര്‍ മുതല്‍ എല്ലാര്‍ക്കും എപ്പോളും പേരെടുത്തു വിളിക്കാനും 
സഹായവും സംശയങ്ങളും തീര്‍ക്കാന്‍ താന്‍ മാത്രം അതില്‍ താന്‍ അല്‍പ്പം അഭിമാനിച്ചിരുന്നു .
രാവുംപകലും കണ്ണുകളിലെക്കി ഉറക്കത്തെ കടത്തിവിടാതെ കാവല്‍ ഇരുന്നു അതൊന്നും ആരും
തന്നില്‍ ഏല്‍പ്പിച്ച ജോലികള്‍ ആയിരുന്നില്ല തന്‍റെ കടമ എന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ 
വസ്തുകളിലും തന്‍റെ ഒരു നോട്ടം എങ്കിലും പതിഞ്ഞിരിക്കും കള്ളന്മാരും കള്ളതരങ്ങള്‍ക്കും 
തന്‍റെ സാന്നിധ്യം ഒരു ചെറിയ തടസമല്ല ഉണ്ടാക്കുന്നത് പ്രലോപനങ്ങളും സമ്മര്‍ദ്ടങ്ങലുമായി 
പലരും വന്നിട്ടും ഒന്നിനും വഴങ്ങാതെ നിന്നു ആ നിമിഷങ്ങളില്‍ മക്കളെയും കുടുംബത്തെയും
ഓര്‍മ്മയിലെക്കി കൊണ്ട് വരാതെ സര്‍വ്വശക്തന്‍ തന്നെ കാത്തു ഒരു പക്ഷെ അവരെ 
ഓര്‍ത്തിരുന്നെങ്കില്‍ ഇപ്പോള്‍ തന്‍റെ ദുരിതങ്ങള്‍ പാതി പോലും കാണില്ലായിരുന്നു .
എല്ലാം തീരുന്നു... ഇന്നായിരുന്നു ബില്‍ഡിങ്ങ് പുതിയ കമ്പനിക്ക്‌ ഹന്ടോവേര്‍ ചെയ്യുന്നത് 
ഇനി തനിക്കോ തന്‍റെ കമ്പനിക്കോ ഇവിടെ ഒരു സ്ഥാനവുമില്ല നാളെ........ നാളെ പകല്‍ വെട്ടം 
വീഴുമ്പോള്‍ ഇവിടെ നിന്നിറങ്ങേണ്ടി വരും "തന്‍റെ എന്തെങ്ങിലും ഉണ്ട് എങ്കില്‍ എല്ലാം 
എടുത്തു മാറ്റണം " എന്നാ പുതിയ അവകാശികളുടെ വാക്കുകളാണ് താന്‍ കുടിയിറക്ക പെടുന്ന
എന്നാ സത്യം മനസിലെക്കി കൊണ്ട് വന്നത്.
വേണം തന്‍റെ എല്ലാം എടുത്തു മാറ്റണം
ഓര്‍മ്മകള്‍ ,സ്വോപ്നങ്ങള്‍ ,എല്ലാം ....
ഞാന്‍ ഇവിടെ ആരുമല്ല ....
ഇപ്പോള്‍ ഇവിടെ ആര്‍ക്കും തന്നെ അറിയില്ല .....
പക്ഷെ അറിയാം തന്നെ അറിയുന്നവര്‍ ഉണ്ടിവിടെ ഈ കെട്ടിടത്തിന്റ ഓരോ ചുമരുകളും 
അതിലെ ഓരോ മണല്‍തരിക്കി പോലും തന്നെ അറിയാം അവര്‍ക്ക്‌ എന്റെ സ്പര്‍ശം 
അറിയാം ഞാന്‍ ഇവിടെ പൊഴിച്ച എന്‍റെ വിയര്‍പ്പിന്റെ ഗന്ധമറിയാം എന്‍റെ സ്പര്‍ശം
അറിയാം ഞാന്‍ കരഞ്ഞു പറഞ്ഞ എന്‍റെ ദുഃഖങ്ങള്‍ അറിയാം എന്‍റെ പ്രിയതമയും ഞാനും
പങ്കുവെച്ച മധുര നിമിഷങ്ങളുടെ കഥകള്‍ അറിയാം എന്റെ രക്ത്തിന്റെ രുചിയറിയാം 
എന്റെ ഉറക്കത്തിന്‍റെ ആഴമറിയാം എന്നിലെ സത്യമറിയാം പക്ഷെ പക്ഷെ അവരെല്ലാം 
തന്നെ പോലെ തന്നെ അശക്തരാണ് പ്രതികരിക്കാന്‍ പരിതപിക്കാന്‍ പോലും കഴിവില്ലാത്തവര്‍
തനിക്കിനി ഇവിടെ സ്ഥാനമില്ല ഞാന്‍ വീണ്ടും പറിച്ചു നടപെടുന്നു ..
സത്യത്തില്‍ ഈ കെട്ടിടം എനിക്ക് വെറും ഒരു ജോലി സ്ഥലം ആയിരുന്നോ അല്ല ഇത് 
തന്‍റെകുടുംബമായിരുന്നു ..
പക്ഷെ നാളെ ഞാന്‍ .....
ഈ രാത്രികൂടി എനിക്ക് മുന്നില്‍ എന്‍റെ ഈ കുടുംബത്തെ സ്നേഹിക്കാന്‍, യാത്രപറയാന്‍ , 
 നാളെ നമ്മള്‍ കാണില്ല മക്കളെ എന്ന് പറഞ്ഞു ഒന്ന് പൊട്ടികരയാന്‍ എല്ലാ നിലകളിലും 
കയറി ഒന്ന് വിതുമ്പാന്‍ ഉള്ള നേരം ...
കാലത്തെ തന്നെ വേറെ സൈറ്റ്ലെക്കി കൊണ്ട് പോകാന്‍ വണ്ടി വരും അതിനു മുന്നേ 
തന്‍റെ എല്ലാം എടുത്തു വെക്കണം അല്ലെങ്കിലും തനിക്കു എടുത്തു വെക്കാന്‍ എന്തുണ്ട്
ഇവിടെ ഒന്നുമില്ല കീറി പറിഞ്ഞ കുറച്ചു കവറോളുകള്‍ പൊട്ടി പൊളിഞ്ഞ സേഫ്റ്റി ഷൂസ് 
എല്ലാം ഒരു കവറില്‍ നിറച്ചു ഇനി ബാക്കി ഉള്ളത്‌ ഇവിടെ ഈ മരുഭൂമിയില്‍ വന്നിറങ്ങിയപ്പോള്‍
തന്‍റെ കയില്‍ ഉണ്ടായിരുന്ന ആ പഴയ ബാഗ്‌ മാത്രം അതില്‍ അന്നവള്‍ മടക്കി വെച്ചതും 
കണീരില്‍ നനച്ചഷര്‍ട്ടും മടക്കി വെച്ച രണ്ടു ജോഡി വസ്ത്രങ്ങളും ..
നേരം പരപരാ വെളുക്കാന്‍ തുടങ്ങുന്നു മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ഭാരം രൂപപെടുന്നു 
ചുണ്ടുകള്‍ വിറക്കുന്നു കണ്ണില്‍ നിന്നും താനറിയാതെ കണ്ണുനീര്‍ വരുന്നോ കണ്ണുകള്‍ തന്നെ 
ചതിക്കുന്നുവ്വോ ...
ഏകാന്തതക്കി വിരാമമിട്ടുകൊണ്ട് എവ്ടെയോ കേട്ട ഒരു ശബ്ദം
"അസ്സലാമു അലൈക്കും ...."
ശെരിയാണ് ഈ ശബ്ദം പരിചിതം തന്നെ നാല് വര്‍ഷങ്ങള്‍ക്ക്‌ മുന്നേ തന്നെ നിന്നും ഇവിടെ
കൊണ്ടിറക്കിയ അതെ പാകസ്താനി രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍ വെട്ടി മരിക്കുന്നത് ഒന്നും
അറിഞ്ഞോ അറിയാതെയോ ആ പാവം സ്നേഹത്തോടെ ചോതിച്ചു
"കൈയ്സ് ഭായ്‌ ? "
അതെ അവനു ഞാന്‍ സഹോദരനാണ് കാരണം അവനും ഞാനും ഒരേ വര്‍ഗമാണ് 
ജീവിക്കാന്‍ വേണ്ടി ജീവിതം കളഞ്ഞു കൊണ്ടിരിക്കുന്ന പ്രവാസ തൊഴിലാളികള്‍ .
ടിക്കെ ഭായ്‌ ആപ്പ്‌ കൈസ്സെ ?
"
ടിക്കെ "
തന്‍റെ ബാഗും എടുത്തു അവന്റെ വണ്ടിയിലെക്കി കയറി അവന്‍ എന്തോ പറഞ്ഞുകൊണ്ട് 
വണ്ടി മുന്നോട്ടെടുത്തു
വീണ്ടും ഞാന്‍ യാത്രയാകുന്നു.....
എന്‍റെ സ്ഥിരം കാഴ്ചകളെ പുറകിലാക്കി മുന്നോട്ടു ..........
അകന്നു കൊണ്ടിരിക്കുന്ന ആ കെട്ടിടത്തോട് ഞാന്‍ നിറകണ്ണുകളോടെ യാത്ര പറഞ്ഞു 
പ്രതികരിക്കാന്‍ കഴിയാത്ത ആ ഗ്ലാസ്‌ ബില്ടിംഗ് അപ്പോളും എന്നെ നോക്കി നിന്ന് 
കണ്ണുകള്‍ കാഴ്ച്ചയെ മൂടാന്‍ തുടങ്ങുന്നു ബാഗ്‌ തുറന്നു തന്‍റെ പ്രിയതമയുടെ കണ്മക്ഷി 
പുരണ്ട കണ്ണുനീര്‍ പറ്റിയ ആ ഷര്ട്ടിലെക്കി മുഖം പൂഴ്ത്തി വെചു അവളുടെ  ആ 
ണ്ണുനീരിലെക്കി .......

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ