2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഞാനെന്ന സത്യം !!


ഞാനേറ്റവും കൂടുതല്‍ ഇഷ്ടപെടുന്നത് ഉറങ്ങാന്‍
പക്ഷെ ഞാന്‍ അധികം ഉറങ്ങാറില്ല ......
എനിക്കിഷ്ടം വണ്ടിയുടെ പിറകില്‍ ഇരിക്കാനാണ്
പക്ഷെ എപ്പോഴും ഞാന്‍ തന്നെ ഡ്രൈവ് ചെയ്യും
ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതാണ് എനികിഷ്ടം
പക്ഷെ ഞാന്‍ പെട്ടന്ന് തന്നെ ഭക്ഷണം കഴിക്കും
ജോലി ചെയ്യാന്‍ എനിക്ക് തീരെ താല്പര്യമില്ല
പക്ഷെ ജോലിയുണ്ടെങ്കില്‍ അത് പെട്ടന്ന് തീര്‍ക്കും
കൂട്ടുകാര്‍ക്ക് വേണ്ടി പൈസ മുടക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല
പക്ഷെ അവര്‍ക്ക് വേണ്ടി ഞാന്‍ എന്തും ചെയ്യും
ഞാന്‍ ലോകത്തേറ്റവും ഇഷ്ടപെടുന്ന പെണ്ണ് എന്റെ ഭാര്യാണ്
പക്ഷെ ഞാനതവളോട് കാണിക്കാറില്ല
മക്കളുടെ അടുത്ത് എപ്പോഴും ഉണ്ടാവുന്നതാണ് എനിക്കേറ്റവും ഇഷ്ടം
പക്ഷെ ഞാന്‍ എല്ലായിപ്പോഴും ബിസി ആണ്
വായിക്കാന്‍ തീരെ താല്പര്യമില്ലെനിക്ക്
പക്ഷെ ഞാനേതു കിട്ടിയാലും വായിക്കും
എതിര്‍ത്ത് സംസാരിക്കുന്നവനെ തല്ലി കൊല്ലാന്‍ തോന്നും
പക്ഷെ ഞാന്‍ ഇന്നുവരെ ആരെയും ല്ലിയിട്ടില്ല
വെറുതെ ഇരിക്കനതന്നു കൂടുതലെനിക്ക് തല്ല്പര്യം
പക്ഷെ ഞാന്‍ ഇപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കും
എല്ലാവരോടും മയത്തോടെ സംസാരിക്കുന്നതനെനിക്കിഷ്ടം
പക്ഷെ ഞാനാരോടും ഒരു മയവും കാട്ടാറില്ല
നുണ പറയാന്‍ എനിക്ക് തീരെ താല്പര്യമില്ല
പക്ഷെ ഞാന്‍ ധാരാളം നുണ പറയാറുണ്ട്‌
എന്നോട് സഹായം അഭ്യര്തിക്കുനവരെ ഞാന്‍ വെറുപ്പിച്ചു വിടും
പക്ഷെ എല്ലാവരെയും സഹായിക്കും
ദേഷ്യം വന്നാല്‍ എനിക്ക് പിന്നെ പുല്ലാണ് എല്ലാം
പക്ഷെ ദേഷ്യം വരാറില്ല , ഇനി വന്നാല്‍ എന്റെ വണ്ടിക്കു ചിലവാണ്‌ .
എന്റെ ചോലപ്ടിക്ക് നില്ക്കുന്നവളാവണം എന്റെ ഭാര്യ
പക്ഷെ അവള്‍ എന്നെ വഴക്ക് പറയുന്നതാണ് എനികിഷ്ടം
മക്കള്‍ എന്നെപോലെയാവണം എന്നാണു എന്റെ വലിയ ആഗ്രഹം
പക്ഷെ മക്കള്‍ ഒരിക്കലും എന്നെപോലെയാവരുത് .
പൈസ ചിലവാക്കാന്‍ തീരെ താല്പര്യമില്ല എനിക്ക്
പക്ഷെ പൈസ കിട്ടിയാല്‍ അത് ചിലവാക്കിയാലെ ഉറക്കം വരൂ
മദ്യം കഴിക്കാന്‍ തീരെ താല്പര്യമില്ല
പക്ഷെ കിട്ടിയാല്‍ മൂക്കറ്റം കുടിക്കും , ഫിറ്റാവണം
എന്റെ മാതാപിതാക്കള്‍ എനിക്ക് ജീവനാണ്
പക്ഷെ അവര്‍ക്ക് വേറെയും മക്കളുണ്ട് ജീവിക്കാന്‍
സഹോദരന്മാര്‍ എന്റെ ശക്തിയാണ്
പക്ഷെ അവരെന്റെ ശക്തി ഇല്ലാതാക്കും
കോടീശ്വരനാകാന്‍ എനിക്ക് വലിയ ആഗ്രഹമാണ്
പക്ഷെ കോടീശ്വരനാകില്ല ഞാന്‍ ഒരിക്കലും
ഒരു പാട് സംഭാധിചിട്ടു മരിക്കണം എന്നാണെന്റെ ആഗ്രഹം
പക്ഷെ മരിക്കുമ്പോള്‍ എനിക്ക് പാപ്പരായി മരിക്കണം
ജീവിതം എനിക്ക് ഭയങ്കര സീരിയസ് ആണ്
പകഷെ ഞാന്‍ അത്ര സീരിയസ് ആയി കാണാറില്ല
സംബവികുന്നതെല്ലാം എല്ലായിപ്പോഴും നല്ലതല്ല
പക്ഷെ സംഭവിച്ചതെല്ലാം നല്ലതിനാണ്
ഇത്രയും എഴുതിയത് വായിക്കുമ്പോള്‍ നിങ്ങള്‍ പറയും ഞാന്‍ പ്രന്തനാണെന്ന്
പക്ഷെ എനികൊരു പിരന്തും ഇല്ല , അത് നിന്റെ ---------,

2010, ഏപ്രിൽ 24, ശനിയാഴ്‌ച

ഇതാണോ ഇപ്പോഴത്തെ വിവാഹ സദ്യ??

ലീവിനു നാട്ടിലെത്തി കുറച്ചുനാളായി.വിവാഹത്തിനു കൂടുക ; സദ്യ ആസ്വദിക്കുക എന്ന മോഹങ്ങള് സാക്ഷാത്ക്കരിക്കപ്പെടുന്ന അവസരം ആദ്യ വിവാഹത്തിന് തിങ്കളാഴ്ച തന്നെയാണ് പോയത് .
നഗരത്തിലെ വലിയ വിവാഹ മണ്ഡപം ഞാന് വധുവിന്റെ ആളാണ് .അതിനാല് നേരിട്ട് വിവാഹത്തിനെത്തിയാല് മതി .മുഹൂര്ത്തം പത്തുമണിക്ക്
കൃത്യം പത്തുമണിക്കു തന്നെ ഹാള് നിറഞ്ഞു, ആഘോഷ സമ്മൃദ്ധമായ വിവാഹം ചെണ്ട , നാദസ്വരം പൂക്കള് കൊണ്ടുള്ള വൃന്ദാവനം സ്റ്റേജില് അങ്ങനെ ചെറുക്കന് വധുവിന്റെ കഴുത്തില് താലികെട്ടി ചെണ്ടയുടെ ശബ്ദം ഉച്ചത്തിലായി.പെട്ടന്നതാ സീറ്റില് നിന്ന് ആളുകള് എണീക്കുന്നു
പിന്നെ തിരക്കോട് തിരക്ക് ആളുകള് ഹാളില് നിന്ന് പുറത്തുകടക്കുവാന് ശ്രമിക്കുകയാണ്
സിനിമ കഴിഞ് തിയേറ്ററില് നിന്ന് പുറത്തുപോകുന്നതുപോലെ തിക്കും തിരക്കുമാണെങ്കില് സഹിക്കാം
പക്ഷെ ഉന്തും തള്ളുമാണെങ്കിലോ/അടുത്തിരിക്കുന്ന പരിചയക്കാരന് പറഞ്ഞു
എന്തുകാണാനാ ഇരിക്കുന്നേ എണീക്ക് ഞാന് പിന്നെ അമാന്തിച്ചില്ല നാടോടുമ്പോള് നടുവെഓടുക എന്നതല്ലെ പ്രമാണം ഞാനും കൂട്ടത്തില് കൂടി നടക്കേണ്ടി വന്നില്ല ഉന്തിനിടയില് അല്ല ആ ഒഴുക്കിനിടയില് ഞാന് എങ്ങനെയോ ഹാളിനു പുറത്തെത്തി ഞാന് പിന്തിരിഞുനോക്കി വധൂവരന്മാര് അപ്പോഴും വലം വെച്ചുകഴിഞ്ഞിട്ടില്ല ഞാനടങ്ങുന്ന ജനസമുദ്രം എവിടേക്കോ എത്തി മറ്റൊരു ഹാളിനു മുന്നില്
അത് ഭക്ഷണഹാളാണെന്ന് എഴുതിവെച്ചിട്ടുണ്ട് അതിന്റെ മുന്നില് ഷട്ടര് ഇട്ടിരിക്കുന്നു അതിനെ മുന്നില് ജനക്കൂട്ടം അക്ഷമയോടെ കാത്തുനിന്നു.പടക്കുമുന്നില് പന്തിക്കുമുന്നില് ആരോ ഒരു പഴഞ്ചൊല്ലു പറഞ്ഞു പെട്ടെന്ന് ഹാളിന്റെ കമാനം തുറന്നു ജനം അക്രമാസക്തമായി ഹാളിലേക്ക് ഇരമ്പിക്കയറി
ഊണുകഴിക്കാനായി സീറ്റു പിടിക്കാനുള്ള ലഹളമയം കുട്ടിക്കാലത്തെ കസേരകളി എനിക്ക് ഓര്മ്മവന്നു
അതുപോലെ ഒരു കസേര കളി സീറ്റുകിട്ടിയാല് ഉണ്ണാമെന്ന് അര്ഥം
കുറേ പേര്ക്ക് സീറ്റുകിട്ടിയില്ല അവര് പുറത്തു പോകേണ്ടി വന്നു അല്ല അവരെ പുറത്താക്കി എന്നു പറയാം സദ്യ മോശമല്ലായിരുന്നു. പക്ഷെ കറിയോക്കെ വിളമ്പുന്നത് കുറേശ്ശെ എന്താ ഇത് എന്ന് അയല് മേശയിലിരിക്കുന്ന ആളോട് ചോദിച്ചപ്പോള് ..അയാള് പറഞ്ഞു ചിലപ്പോള് .. ഇലക്കാവും കാശ് അതുകൊണ്ട് എല്ലാം ചോദിച്ച് വാങ്ങണം പിന്നെ അമാന്തിച്ചില്ല കുറച്ച് കറി വിളമ്പുന്നവനോട് കുറച്ചുകൂടി എന്നു പറയാന് വിഷമമുണ്ടായിരുന്നില്ല രണ്ടുതരം പായസം കൂട്ടി ഊണുകഴിച്ചുപാല് പായസം , ഗോതമ്പുപായസം പ്രഥമന് അതായത് അടപ്രഥമന് അസാനിദ്ധ്യം കൊണ്ട് എന്റെ മുന്നില് ശ്രദ്ധേയനായി പായസത്തിനു ശേഷം മോരുകൂട്ടി ചോറ് കുഴച്ച് അച്ചാറ് തൊട്ടുനക്കി മൂന്നാലു ഉരുള കഴിച്ചു അപ്പുറത്തെ മേശയിലെ പ്ലസ് ടു വിന് പഠിക്കുന്ന കുട്ടികള് ഞാന് ഈ കര്ത്തവ്യം( പായസത്തിനു ശേഷം മോരും അച്ചാറും
കൂട്ടിയുള്ള ഊണ് കഴിക്കുന്നതു കണ്ടപ്പോള് ) ചെയ്യുന്നതു കണ്ടപ്പോള് അത്ഭുതത്തോടെ നോക്കി നിന്നു
പിന്നെ അന്യോന്യം ചെവിയില് എന്തോ പറഞ്ഞ് ചിരിച്ചു
ഞാന് അത് മൈന്ഡ് ചെയ്യാന് പോയില്ല നിങ്ങളൊക്കെ ഇനി എന്തൊക്കെ കാണുവാന് ഇരിക്കുന്നു കുഞ്ഞിമക്കളെ എന്ന് ഞാന് മനസ്സില് പറഞ്ഞു ഊണുകഴിഞ്ഞു കൈകഴുകി പുറത്തു കടക്കുവാന് ശ്രമിക്കുമ്പോള് അതാ ഒരു പ്ലേറ്റില് പഴം ങേ , എന്താ ഇത് ഇലയില് വിളമ്പാത്തത് ?ഞാന് അല്ഭുതപ്പെട്ടു.എന്റെ ആത്മഗതം ഉച്ചത്തിലായതുകൊണ്ടാകാം അടുത്തുനിന്ന പരിചയക്കാരന് പറഞ്ഞു ഇപ്പോ ഇങ്ങനെയാ അല്ലെങ്കില് നഷ്ടമാ കച്ചോടം . പലരും പഴം കഴിക്കില്ല; വെറുതെ വേസ്റ്റാകും ഇപ്പോഴത്തെ പിള്ളേര് തീരെ പഴം കഴിക്കില്ല ഹോ , എന്താ ഈ കേക്ക് ണേ
എനിക്ക് പണ്ടത്തെ കാര്യം ഓര്മ്മവന്നു സദ്യക്കുപോയതും ചാണകം മെഴുകിയ തറയില് പായയിട്ട് സദ്യയുണ്ടതും വട്ടനുപ്പേരിയും ശര്ക്കരവരട്ടിയും പഴവും ട്രൌസറിന്റെ പോക്കിറ്റില് അനിയത്തിക്കു കൊടുക്കാനായി എടുത്തുവെച്ചതും വീട്ടില് ചെന്ന് അനിയത്തിക്കു കൊടുത്തപ്പോള് അവളുടെ മുഖത്തെ സന്തോഷം .. ആ കൊച്ചരിപ്പല്ലുകള് കാട്ടിയുള്ള സന്തോഷം
അതില് നിന്ന് ഒരു ശര്ക്കര വരട്ടിയും ഒരു ഉപ്പേരിയും പകുതിപ്പഴവും എനിക്ക് തിരിച്ച് സമ്മാനിച്ച ആ സൌഹൃദവും
ഇപ്പോഴത്തെ തലമുറക്ക് അന്യമാകുന്നുവോ ?/ഇതൊക്കെ ഇവര്ക്ക് പറഞ്ഞുകൊടുത്താല് മനസ്സിലാകുമോ ഇതൊക്കെ അനുഭവിച്ചല്ലേ അറിയുവാന് പറ്റൂ തിരിച്ച് വിവാഹ ഹാളിലെത്തി
ആരും തന്നെ അവിടെ ഇല്ല പുറത്ത് ഗാര്ഡനില് വരനും വധുവും സിനിമാ സ്റ്റൈലില് വീഡിയോക്ക് പോസ് ചെയ്യുന്നു അവര് ചിരപരിചിതരെ പ്പോലെ നൂറ്റാണ്ടുകളായി പരിചയമുള്ളവരെപ്പോലെ
അല്ല , തെറ്റിപ്പോയി ; ജന്മാന്തരങ്ങളായി പരിചയമുള്ള വരെ പ്പോലെ പെരുമാറുന്നു
ഞാന് വീണ്ടും ആത്മഗതം ചെയ്തു ഇവര് മുമ്പേ തന്നെ പരിചയക്കരെന്നു തോന്നുന്നു
ആത്മഗതം ഉറക്കെ ആയി പരിചയക്കാരന് തൊട്ടടുത്തുനിന്ന് മറുപടി പറഞ്ഞു,അത് ഫോണിഗാ
ഞാന് മനസ്സിലാകാത്ത മട്ടില് നിന്നു,
അയാള് കൂടുതല് വിശദീകരിച്ചു
അതായത് , നിശ്ചയത്തിനുശേഷം പയ്യന്സ് മൊബൈല് ഫോണ് പെണ് കുട്ടിക്ക് വാങ്ങിക്കൊടുക്കുന്നു; ഇഷ്ടം പോലെ
ടോക്ക് ടൈമും !!!
ഞാന് ഇക്കാര്യത്തില് എന്റേതുമായി താരതമ്യം വേണ്ടെന്നു വെച്ചു
അത് ശരിയാവില്ല
നോക്കിയപ്പോള് ആളൊഴിഞ്ഞിരിക്കുന്നു
എല്ലാരും പോകുന്നു
ഞാനും വീട്ടിലേക്കു പോയി
വീട്ടിലെത്തിയപ്പോള് ഭാര്യ ചോദിച്ചു
പെണ്കുട്ടിയെങ്ങെനെ?എനിക്ക് ഉത്തരം പറയാന് കഴിഞില്ല.
അവള് വീണ്ടും സ്പെസിഫിക്കായി ചോദിച്ചു
സ്വര്ണ്ണമൊക്കെ ധാരാളമുണ്ടോ ?
അതിനും ഉത്തരം പറയാന് എനിക്കു കഴിഞ്ഞില്ല
അല്ലാ അതിപ്പോ , ഇതിപ്പോ എന്ന മട്ടിലായി ഞാന്
വല്ല പരിചയക്കാരേം കണ്ട് വര്ത്തമാനം പറഞ്ഞ് നിന്നീട്ടുണ്ടാകും അല്ലേ
അവള് കാരണവും കണ്ടു പിടിച്ചു
ങാ , ഞാന് അതേ എന്ന് ചൊല്ലി
സുഹൃത്തുക്കളേ നിങ്ങള്ക്കും ഇതുപോലെ അനുഭവമുണ്ടാകില്ലേ
കമന്റായി പങ്കുവെക്കൂ സോദരരെ
എത്ര പേര് വെറുതെ വായിച്ചുപോകാതെ അഭിപ്രായം പറയുന്നു എന്ന് നമുക്ക് കാണാം

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ജനനത്തിനും മരണത്തിനുമിടക്ക്...





സത്യത്തിനും മിഥ്യക്കും ഇടക്കുള്ള ഒരു ഞാണിന്മേല്‍ കളിയുടെ ആസ്വാദ്യം...
ഒരു വേടന്റെ വിശപ്പും പ്രതീക്ഷിച്ചിരിക്കുന്ന ആണ്‍കിളിയുടെ കൌതുകം..
ഇറ്റു വീണ ചോര തുള്ളിയുടെ ഒരു കറുത്ത പാടു...
വിറയ്ക്കുന്ന കയറിന്റെ തുമ്പില്‍ പിടയുന്ന ജീവന്റെ ഒരു നിശ്വാസം..
കെട്ടുപോകുന്ന തിരിനാളത്തിന്റെ ജ്ജ്വലിക്കുന്ന ആര്‍ത്തി...
കണ്ഠത്തിനും നാവിനും ഇടയില്‍ കയറുപൊട്ടിക്കുന്ന നിലവിളി...
പ്രണയവും കാമവും സ്വപ്നവും ഭൂതവും ഭാവിയും കാലവും
വീണുടയുന്ന മണ്‍ബിംബങ്ങളും
പൊട്ടിപോകുന്ന ബലൂണും
ഞെട്ടറ്റു വീഴുന്ന പൂമൊട്ടും..
തോരാതെ പെയ്യുന്ന മഴത്തുള്ളികളില്‍ അലിയുന്ന അഭിനിവേശത്തിന്റെ മണല്‍ വീടുകളും...

പൊലിയുന്ന ജീവന്റെ അന്ത്യനിശ്വാസത്തില്‍ നിന്നുയരുന്നു....
ജീവിതമെന്ന മൂന്നക്ഷരം...



ഈ കവിത എന്‍റെ ചോരതുള്ളികലാണ് സുഹൃത്തേ ഊറ്റിക്കുടിച്ചു നിന്‍റെ ദാഹം ശമിപ്പിക്കുക...
ഈ കവിത എന്‍റെ മാംസകഷ്ണങ്ങളാണ് സുഹൃത്തേ ആര്‍ത്തി പൂണ്ടു തിന്നു കൊള്ളുക...
രക്തദാഹികളും മാംസഭുജികാളുമായ എന്‍റെ സുഹൃത്തുക്കള്‍ക്ക് ഞാനെന്റെ ച്ചുടുരക്തവും ച്ചുടുമാംസവും സമര്‍പ്പിക്കുന്നു...