2010, മാർച്ച് 29, തിങ്കളാഴ്‌ച

എന്തിനീ ആര്‍ഭാടങ്ങള്‍??????????????

ണ്ടൊക്കെ നമ്മുടെ നാട്ടിലെ വിവാഹങ്ങള്‍ കൂട്ടായ്മയുടെയും സഹകരണത്തിന്റെയും ആഘോഷങ്ങള്‍ ആയിരുന്നു.രണ്ടു പതിറ്റാണ്ട് മുമ്പൊക്കെ വിവാഹപ്പന്തല്‍ മുതല്‍ ഭക്ഷണ കാര്യങ്ങള്‍ വരെ അയല്‍വാസികളും കൂട്ടുകാരും ഏറ്റെടുക്കുകയായിരുന്നു.കല്യാണത്തലേന്ന് കുറെ ആള്‍ക്കാര്‍ ഉണ്ടാകും,പക്ഷെ തിന്നു മുടിപ്പിക്കാനും കല്യാണം കലക്കാനും വേണ്ടിയായിരുന്നില്ല അവര്‍ വന്നിരുന്നത് ,സ്വന്തം വീട് പോലെ കരുതി ഒരു പവിത്രമായ കാര്യത്തിന്റെ വിജയവും ഭംഗിയായ പര്യവസാനവും ഉറപ്പുവരുത്തനായിരുന്നു. ഒരു വീട്ടുകാരന്റെ മനസ്സിലെ സര്‍വ ആശങ്കകളും നിറഞ്ഞ ആത്മാര്‍ഥതയും എല്ലാവര്ക്കും ഉണ്ടായിരുന്നു.മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിറെയോ വേലിക്കെട്ടുകള്‍ അവരെ യാതൊരു വിധത്തിലും പരസ്പര സഹകരണത്തില്‍ നിന്ന് മാറ്റിയിരുന്നില്ല.വിശ്വാസവും സ്നേഹവുമായിരുന്നു അവരുടെ മുഖമുദ്ര.

ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.പണ ദൂര്‍ത്ത്തിന്റെയും ആര്ഭാടങ്ങളുടെയും കൂത്തരങ്ങുകലായി പവിത്രമായ ചടങ്ങുകള്‍ മാറി.ഒരു വ്യക്തിയുടെ ജീവിതത്തിലെ അതി പ്രധാനമായ ഒരു കാര്യത്തിന്റെ നാന്ദിയായി വളരെ ആദരവോടെയും അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സമീപിക്കേണ്ട വിവാഹങ്ങള്‍ ഒരു പ്രാധാന്യവും നല്‍കാത്ത ആത്മീയതയുടെ ഒരംശം പോലും ഇല്ലാത്ത ചടങ്ങുകളായി മാറി.പകരം പല കാര്യങ്ങളും കല്യാണ വീടുകളില്‍ കയറികൂടി.

മദ്യം വിളമ്പുന്നതില്‍ ഒരു സ്വകാര്യത പുലര്‍ത്തിയിരുന്നു പണ്ടൊക്കെ,എന്നാല്‍ പിതാവും മകനും ഒന്നിച്ചിരുന്നു മദ്യം കഴിക്കുന്നതില്‍ യാതൊരു സങ്കോചവും പ്രകടിപ്പിക്കാത്ത സമൂഹത്തിലാണ് ജീവിക്കുന്നത് എന്നോര്‍ക്കണം .അത്രയും തരമുള്ളവര്‍ അത്രമേല്‍ പരസ്യമായ ഒരു മദ്യ സല്ക്കാരമായി വിവാഹ തലേന്ന് പാര്‍ടി സജ്ജീകരിക്കുന്നു. ചിലര്‍ അല്പം സ്വകാര്യത പുലര്‍ത്തി രഹസ്യ മദ്യ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ഇതിനൊന്നും കഴിയാത്തവര്‍ എവിടെയെങ്കിലും പോയിസൌകര്യ പൂര്‍വ്വം കുടിക്കാനായി പണം നല്‍കുന്നു.എന്തായാലും കല്യാണ തലേന്ന് അല്പം അടിച്ചു പൂസാവല്‍ യുവാക്കള്‍ക്കിടയില്‍ ഒരു ചടങ്ങായി മാറിയിരിക്കുന്നു എന്ന് വേണം പറയാന്‍.ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു വിവാഹ വീട്ടിലെ അവസ്ഥ മനസ്സിലാക്കാനോ കഴിയുന്ന സഹകരണങ്ങള്‍ ചെയ്യാനോ യുവ തലമുറയിലെ ആരെയും കാണില്ല എന്നത് സത്യമല്ലേ?വയറു നിറച്ചു ഭക്ഷണം കഴിക്കും വരെ എല്ലാവരെയും കാണും.പിന്നെ ചെറു സംഘങ്ങളായി ഏതെങ്കിലും തരമുള്ള സ്ഥലം കണ്ടെത്തി മദ്യ ലഹരിയില്‍ ആര്മാദിക്കാനുള്ള സമയം ! ഇതാണ് ഇടത്തരം വീടുകളില്‍ കല്യാണ തലേന്ന് സംഭവിക്കുന്നത്.

മൂക്കറ്റം മദ്യം കഴിച്ചു ലെക്കു കെട്ടു കല്യാണ വീടുകളില്‍ വന്നു സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വരെ പലയിടങ്ങളിലും നടക്കുന്നു എന്നതാണ് ഏറെ ദുഖകരം.ഇങ്ങനെയൊക്കെ നടന്നിട്ടും പലപ്പോഴും സ്വന്തം മക്കളെ നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്കോ കാരണവന്മാര്‍ക്കോ സാധിക്കാതെ പോകുന്നു. ചുറ്റുപാടുമുള്ള തിന്മകളോട് പ്രതികരിക്കാന്‍ ചങ്കൂറ്റമുള്ള ഒരു തലമുറയുടെ അഭാവം സമൂഹത്തിന്റെ സന്തുലിത അവസ്ഥയെ സാരമായി ബാധിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. മക്കളെ പേടിച്ചു കൊണ്ടാണ് പല മാതാപിതാക്കളും ജീവിക്കുന്നത്.സ്വന്തം എന്ന സ്വാര്‍ഥതയുടെ പൈശാചികതയാണ് പൊതുവേ ജനങ്ങളെ നിയന്ത്രിക്കുന്നത്.ഇടപെടല്‍ എന്ന സ്വഭാവം പിന്‍വലിയുന്ന അവസ്ഥയാണ് കാണുന്നത്.

ചുറ്റുപാടുമുള്ള ലോകത്തെ മിഥ്യയായ ഭാവങ്ങളെ കൈ കുമ്പിളില്‍ കൊണ്ട് വരാനായി ശ്രമിക്കുന്ന യുവ തലമുറയാണ് കൂടുതലും.മദ്യത്തിന്റെയും ഡ്രഗ് സിന്റെയും ലോകത്തെയാണ് ഇതിനായി കൂട്ട് പിടിക്കുന്നത്, നന്മയും തിന്മയും ,സത്യവും അസത്യവും,നല്ലതും ചീത്തയും ഇതൊക്കെ അപേക്ഷികമാണെന്നാണ് ഇവരുടെ വാദം.ആത്മീയതയും മതവും ജീവിതത്തില്‍ നിന്ന് പാടെ അകന്നു പോയി.ഏത് മതമായാലും മത തത്വങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്ന തലമുറ കുറഞ്ഞു വരുന്നു എന്നതും സത്യമാണ്.ബോളിവുഡ് ഹോളിവുഡ് സിനിമകളിലെ മത്തു പിടിപ്പിക്കുന്ന രംഗങ്ങള്‍ വികാര തീവ്രതയോടെ മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു വിഭാഗത്തില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കുക വയ്യ.അവര്‍ ഭാവനകളെയും ഭാവങ്ങളെയും നല്ലത് ചീത്ത എന്ന് നോക്കാതെ യാദാര്‍ത്ഥ്യം ആക്കാന്‍ ശ്രമിക്കുകയാണ്.

ഇതിന്‍റെ പ്രതികരണമായി ഭവിക്കുന്നത് മറ്റൊന്നുമല്ല ,ഒരു ജനതയുടെ ,ഒരു സംസ്കാരത്തിന്റെ അപചയമാണ്.!!

2010, മാർച്ച് 24, ബുധനാഴ്‌ച

പ്രണയ വിവാഹത്തെ കുറിച്ചൊരു സംശയം !!!!!!!

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.


വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു...

അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി!

ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.

നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!
ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.

രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

2010, മാർച്ച് 20, ശനിയാഴ്‌ച

വേട്ടയുടെ തമ്പുരാക്കന്മാര്

വംശ വേരുകള്ക്കിടയില് നിന്നൊരു
കൂര്ത്ത തല ഇടയ്ക്കുയരാറുണ്ട്

ചെതുമ്പല് പിടിച്ച കണ്ണുകളില്
വഴുവഴുത്ത നോട്ടമാണ്.
ആല്മരത്തണല് ചുറ്റിയത്
ഉറക്കം നടിക്കും

വാട കെട്ടിയ വായ് തുറന്നിടയ്ക്കിടെ
ഇരകളുടെ പിടച്ചിലുകള്
അയവിറക്കും

അര്ദ്ധ നഗ്നനായ ഫക്കീറെന്നു
ചുണ്ട് കോട്ടിച്ചിരിക്കും

ദൈവം
രക്തം കണ്ടൂറിച്ചിരിക്കുന്നവനാണെന്ന്
ഫലകങ്ങളില് കൊത്തി വെക്കും

ഇരകള്
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന്
ആവനാഴിയില് ഒരായുധം ലാഭം..!

കണ്ണുകളില് നോക്കി
നേരം വെളുപ്പിച്ചിരുന്നവര് നമ്മള്..

നിന്റെ ചന്ദനക്കുറി
ചുണ്ടുകളാല് ഒപ്പിയെടുത്തത്
ഓര്മ്മയില് നിന്നും മായ്ച്ച് കളഞ്ഞൊ.?

ഓര്മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

നമ്മുടേതു മാത്രമായിരുന്ന
ഇടവഴിയില്
ഇന്ന് ജിഹാദിയെ പ്രതിരോധിക്കാനായി
ആള്ക്കൂട്ടമുണ്ട്

മതം ചോദിച്ച് പ്രണയം തുടങ്ങാനും
നീ പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല


തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള് കഴിഞ്ഞാണ്
നീ ഇരയായി തിരയുന്നത്?

2010, മാർച്ച് 18, വ്യാഴാഴ്‌ച

ഓര്മ്മകള്..

അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല് കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലെന്നെ
നോക്കിയതും

അവള്ക്കായെന്തിനും
ഞാനേന്നോര്ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില് ചാടിയതും

നീര്ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്ത്തു കരഞ്ഞു കൊണ്ടവള്
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള് കളിയാക്കിയതും
വാശി തീര്ക്കുവാന്
നാട്ടു മാവില് കയറിയതും
പഞ്ചാര മാങ്ങയവള്ക്ക്
നല്കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്
ചേര്ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല് വരമ്പിലവള്
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന് ചിരിച്ചതും
നിറ കണ്ണുകളുയര്ത്തി
എന്നെയവള് നോക്കിയതും

കണക്കു മാഷ്
ചൂരലുയര്ത്തിയടിക്കുമ്പോള്
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്
നേര്ച്ച നേര്ന്നതും

അവളുമ്മയാകുമ്പോള്
കുഞ്ഞിനെന്തു
പേരിടുമെന്നോര്ത്ത്
തര്ക്കിച്ചതും

സന്ധ്യയ്ക്ക്
പുഴക്കടവില്
ചെകുത്താനെ കണ്ടവള്
ബോധം കെട്ടതും
എന്റെ വിളിയാലവള്
ഞെട്ടിയുണര്ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്
അവള്ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല് ചുവന്ന
മുഖമൊളിപ്പിച്ചവള്
ഡസ്കില്
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്
ഞാനെന്നറിഞ്ഞവള്
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്ന്നതും
വീണ്ടുമവള്
സ്വപ്നത്തില് നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള് കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്റെ
വഞ്ചിയുണ്ടാക്കി ഞാന്
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില് നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്ന്നത്
കണ്ടു ഞാന്
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്
ഒടുങ്ങിത്തീര്ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില് നിന്നവളെന്റെ
വിരലില് തൊട്ടതും
ഗൂഡമായവളോടു ഞാന്
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്
വീട്ടിളിരുന്നതും

കൂട്ടുകാരി വശമവള്
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള് തറയുന്ന
വിവാഹ വാര്ത്ത
കേള്പ്പിച്ചതും
മുഖം പൊത്തിയവള്
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്ക്ക്
തല്ലു കൊണ്ടതും
എന്റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്ന്നതും.....

ഇന്ന്

പഠിക്കാന് തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള് നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന് മുകളില്
പോയിരുന്നതും

അവളെന്നെയോര്ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്ത്താവ്
കടല് കടന്നപ്പോള്
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്ത്താവയച്ച
ഗള്ഫ് തുണി
എനിക്കായവള്
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്മ്മിക്കാം
ഞാന് നഷ്ട സ്വപ്നങ്ങള്
നഷ്ട കാലങ്ങള്...

ഓര്മ്മകളില്
തീ മഴ പെയ്യുമ്പോള്
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന് കാത്തിരിക്കട്ടെ...

ആ രാത്രികള്‍......

സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍ ആകാശം നോക്കി കിടക്കുകയാകും.പശ്ചാത്തലത്തില്‍ മനസ്സുമന്ത്രിക്കുംപോലെയാണ് പാട്ടെങ്കില്‍ അയാളുടെ ഓര്‍മ്മകള്‍ സ്‌ക്രീനില്‍ ഇതളൂര്‍ന്നു വീഴും.കെട്ടിപ്പിടുത്തങ്ങളില്‍ അഴിഞ്ഞുവീഴുന്ന മുടിക്കെട്ട്.ഉമ്മകളുടെ ഉപ്പുരസം.പിറകോട്ടു കറങ്ങുന്ന സൈക്കിള്‍ച്ചക്രം പോലെയുള്ള കാഴ്ചകള്‍.ഹാര്‍മോണിയക്കട്ടകളുടെ കരച്ചിലായിരിക്കും പാട്ടില്‍ മുഴുവന്‍.അതിനിടയിലെപ്പോഴോ ഒരു കല്യാണപ്പെണ്ണിനെയും നമ്മള്‍ കാണും.അത് അയാളോടൊപ്പം ആ പാട്ടിലെവിടെയോ സൈക്കിളിന്റെ കൈത്തണ്ടയിലിരുന്ന് ചിരിച്ച പെണ്‍കുട്ടിയായിരുന്നു.

പ്രേമിച്ച പെണ്ണിനെ നഷ്ടപ്പെട്ടവന്റെ രാത്രി എപ്പോഴും സിനിമയില്‍ ഇങ്ങനെയൊക്കയായിരുന്നു.സുമംഗലിമാര്‍ക്ക് സ്വപ്‌നത്തിലെങ്കിലും ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് അവര്‍ പാടിയത്.മലയാളത്തിലെ എക്കാലത്തേയും സങ്കടനനവുള്ള വിരഹഗാനങ്ങള്‍ അങ്ങനെയുണ്ടായി.നാളെയെന്ന ദുരന്തത്തെനോക്കിയാണ് അവര്‍ പാടിയത്.പിറ്റേന്ന് നഷ്ടപ്പെടുവാനുള്ളതിന്റെ നോവുനിറഞ്ഞ വരികള്‍.

ജീവിതത്തില്‍ ഇങ്ങനെയെത്ര തലേദിവസരാവുകള്‍.പുലര്‍ന്നുകഴിയുമ്പോള്‍ സംഭവിക്കുന്നതിനെക്കുറിച്ചുള്ള ആകുലതയുമായി നിമിഷങ്ങളെണ്ണിയെണ്ണിക്കഴിഞ്ഞ നിദ്രാവിഹീനമായ നിശകള്‍. ആ രാത്രിയില്‍ വേനല്‍ക്കാലത്തെന്നപോലെ മനസ്സും ശരീരവും ചുട്ടുപൊള്ളും.കാലവര്‍ഷം കണക്കെ ഉള്ളില്‍ കരച്ചില്‍ വരും.കരയില്‍ വീണ മീനിനെപ്പോലെ തിരിഞ്ഞും മറിഞ്ഞും പിടഞ്ഞ് ഒടുവില്‍ ഏതോയാമത്തില്‍ ഉറങ്ങിപ്പോകും.വേദനയുടേയും ഭയത്തിന്റേയും ഉദ്വേഗത്തിന്റേയും ഇരുട്ടാണ് അന്ന് കരിമ്പടമായി വാരിപ്പുതച്ചത്.

ആദ്യമായി അങ്ങനെയൊന്ന് സംഭവിച്ചത് എസ്.എസ്.എല്‍. സി പരീക്ഷയുടെ തലേന്നായിരുന്നു.മനസ്സില്‍ കുട്ടിക്കാലത്തിന്റെ അസ്തമയം കൂടിയായിരുന്നു അത്.പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്നതോടെ കാലം കൗമാരത്തിന്റെ കടലുകാണിച്ചുതരും. മനസ്സില്‍ കടലാസുവഞ്ചികള്‍ മുങ്ങിപ്പോകുകയും വലിയ വികാരങ്ങളുടെ നൗകയുലയുകയും ചെയ്യും.വലുതാകുന്നതിന്റെ ആദ്യ കടമ്പയായിരുന്നു ആ പരീക്ഷ.തുഴഞ്ഞു തീര്‍ക്കാനുള്ളത് എത്രയോ വലിയ ആഴങ്ങളാണെന്ന അറിവാണ് അന്ന് ഉറക്കം കളഞ്ഞത്.

മലയാളമായിരുന്നു എന്നും ആദ്യം.ക്ലാസ്സിലെ ഇരിപ്പുപോലെയായിരുന്നു ഓരോരുത്തര്‍ക്കും ആ രാത്രി.മുന്‍ബഞ്ചുകാര്‍ നേരത്തേയുറങ്ങാന്‍ കിടക്കും.എല്ലാം മനപ്പാഠമാക്കിയതിന്റെ ശാന്തതയുണ്ടാകും അവരുടെ മുഖത്ത്. എങ്കിലും മാര്‍ക്കിനെക്കുറിച്ചുള്ള ആധി ഒരുവേള കൊതുകിനെപ്പോലെ മൂളിപ്പറക്കും.അപ്പോഴവര്‍ പദ്യശകലങ്ങള്‍ ഒന്നുകൂടി ചൊല്ലിനോക്കും. മച്ചിലേക്ക് നോക്കി പ്രാര്‍ത്ഥിക്കും.

രണ്ടാമൂഴക്കാരന്റെ വെപ്രാളത്തിലായിരിക്കും തൊട്ടു പിന്നിലുള്ള ബഞ്ചുകാര്‍.രാത്രിയേറെക്കഴിയുമ്പോഴും അവരുടെ കാലുകള്‍ മേശയ്ക്കു കീഴിലെ പാത്രത്തില്‍ തന്നെ.പക്ഷേ വെള്ളത്തിന്റെ തണുപ്പ് തലയിലേക്ക് കയറില്ല.അത് അടുപ്പുപോലെ പുകയുകയായിരിക്കും.അടുക്കളയില്‍ അപ്പോള്‍ അമ്മയുടെ കട്ടന്‍കാപ്പി തിളയ്ക്കും.വൃത്തങ്ങളാണ് അവരെ വട്ടം കറക്കുക.ഒരിക്കലും ലക്ഷണമൊക്കാത്ത പെണ്‍കുട്ടികളെപ്പോലെ മഞ്ജരിയും കളകാഞ്ചിയും കളിയാക്കിച്ചിരിക്കും.കിടന്നാലും നെഞ്ച് നതോന്നതയുടെ താളത്തില്‍ പിടയ്ക്കും.

പിന്‍ബഞ്ചുകാരുടെ പഠനം ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ അലസവായനയായിരുന്നു. പാരലല്‍കോളേജുകളുടെ ഗന്ധം പാതിരാക്കാറ്റില്‍ അവര്‍ക്കുകിട്ടി.അതുകൊണ്ട് പത്തുമണിയോടെതന്നെ അവര്‍ പടം മടക്കി.കണ്ണുകളും പുസ്തകത്താളുകളും ഒരുമിച്ചടഞ്ഞു.
ജീവിതത്തില്‍ പിന്നെ എത്രയോ പരീക്ഷകള്‍.പക്ഷേ അവയുടെ തലേന്നൊന്നും ഇത്രമേല്‍ പേടിച്ചില്ല,കരഞ്ഞില്ല,നേരംവെളുക്കുന്നതും കാത്തുകിടന്നില്ല.

പക്ഷേ ഏറ്റവും വികാരഭരിതമായ രാത്രികള്‍ പുലരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.ആദ്യമായി മദ്യപിച്ചതും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചതും അര്‍ഥമില്ലാത്തതാണ് ഇനിയുള്ള പ്രഭാതങ്ങള്‍ എന്നു നിനച്ചതുമായ നിമിഷം പില്‍ക്കാലമുണ്ടായി.ഇരയുടെ വേദന ആ ഇരവറിഞ്ഞില്ല.അത് കാമുകിയുടെ കല്യാണത്തലേന്നായിരുന്നു.

ജാലവിദ്യയിലെന്നപോലെ ഒരാളെ പൊടുന്നനെ ഇല്ലാതാക്കിയ ഐന്ദ്രജാലികനായിരുന്നു ആ രാത്രി.ചിലര്‍ ഒരു കയറിലൂടെ അപ്രത്യക്ഷരായി.കുറേപ്പേര്‍ സര്‍പ്പദംശനമേറ്റെന്ന കണക്കെ വിഷത്താല്‍ നീലിച്ചു.നിലവിളിയെ തീവണ്ടിയുടെ ചൂളംവിളിയില്‍ അലിയിച്ച് രണ്ടായി മുറിഞ്ഞുപോയവരുമുണ്ടായിരുന്നു.ആത്മഹത്യയുടെ കണക്കുപുസ്തകത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഹാജര്‍ പറഞ്ഞത് പ്രണയി മറ്റൊരാളുടേതാകുന്നതിന്റെ തലേദിവസമായിരുന്നു.

അവര്‍ ദുര്‍ബലരായിരുന്നു.മരണദിനത്തിന്റെ മണിമുഴക്കം കേള്‍ക്കുന്നു എന്നെഴുതിയ കവിയെപ്പോലുള്ളവര്‍.സ്വയം ഇല്ലാതാകാന്‍ കൂട്ടാക്കാതിരുന്നവര്‍ ആരെങ്കിലും കൊന്നെങ്കില്‍ എന്നാഗ്രഹിച്ച് നെരിപ്പോടുപോലെയെരിഞ്ഞു.മദ്യക്കുപ്പികളിലായിരുന്നു അവര്‍ മുങ്ങിച്ചത്തത്.ഒരിക്കലും പകല്‍വെളിച്ചം കടന്നുവരാത്ത ബാറുകളിലെ ഇരുട്ടില്‍ ആരും കാണാതെ കരഞ്ഞവര്‍. മഞ്ഞനിറമുള്ള രാത്രിയെ അഭയംപ്രാപിച്ചവര്‍.ഇത്തരം നഷ്ടരാവുകളുടെ കൂട്ടവിലാപങ്ങള്‍ കേട്ട മറ്റൊരിടമായിരുന്നു കോളേജ്‌ഹോസ്റ്റലുകള്‍.മദ്യപാനത്തില്‍ പലരും ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടത് അത്തരം ദിവസങ്ങളിലാണ്.ഒരു ഛര്‍ദ്ദിയുടെ ഒപ്പം ഹൃദയത്തില്‍ നിന്ന് പ്രണയം അവിടെത്തെ തറകളിലേക്ക് പരന്നൊഴുകി.

ഇതിനൊന്നും കഴിയാതിരുന്നവര്‍ പുഴമണലില്‍പോയി മലര്‍ന്നുകിടന്നു.അമ്മയുടെ മടിത്തട്ടുപോലെ അവിടം അവരെ ആശ്വസിപ്പിച്ചു.നാളെയെന്ന് ആലോചിച്ചപ്പോള്‍ നിലാവ് ചിരിച്ചുകാണിച്ചു.പാതിരാവേറും വരെ ആകാശപ്പുതപ്പിനടിയില്‍ അവര്‍ മലര്‍ന്നുകിടന്നു.ഇടയ്ക്ക് തിരിഞ്ഞ് മുഖം പൂഴ്ത്തിയപ്പോള്‍ മണ്ണുനനഞ്ഞു.മനസ്സ് തണുത്തു.

പേടിയും ദു:ഖവും പോലെ ആകാംക്ഷയുടെ നക്ഷത്രങ്ങള്‍ കാട്ടിത്തന്ന തലേദിവസങ്ങളുമുണ്ടായിരുന്നു.തൊഴില്‍ രഹിതനെന്നും അവിവാഹിതനെന്നുമുള്ള എന്ന വിളിപ്പേരുകള്‍ അവസാനിച്ച അര്‍ദ്ധരാത്രി.ജോലികിട്ടി ആദ്യമായി നാടുവിട്ടുപോകുന്നതിന്റെ തലേന്ന് ഏറെ രാത്രിയാകും വീട്ടിലെത്താന്‍.കലുങ്കിലെ അവസാനവൈകുന്നേരം.നാളെ മുതല്‍ ഇല്ലാതാകുന്ന സ്വാദുകളുടെ ഒടുവിലത്തെ തുള്ളിയും ഊറ്റിക്കുടിക്കല്‍.അന്നത്തെ അത്താഴത്തിന് വല്ലാത്ത രുചിയാകും.വിളമ്പുമ്പോള്‍ അമ്മ നേര്യതിന്റെ തുമ്പ്‌കൊണ്ട് കണ്ണുതുടയ്ക്കും.അച്ഛനപ്പോള്‍ ഒന്നും മിണ്ടാതെ ഉമ്മറത്തുണ്ടാകും.പക്ഷേ ആ മനസ്സ് പലതും സംസാരിക്കുന്നുണ്ടായിരുന്നു.ബാഗിലേക്ക് തുണികള്‍ അടുക്കിവയ്ക്കുന്നത് കാണാന്‍ അവര്‍ രണ്ടും വരില്ല.അടുക്കളയില്‍ അച്ചാറുകള്‍ അടുക്കിവയ്ക്കുകയാകും.തേച്ചുവച്ച അവസാന ഷര്‍ട്ടും മടക്കിയൊതുക്കുമ്പോള്‍ രാത്രിയുടെ ഉടയാട ചുളിഞ്ഞുതുടങ്ങിയിട്ടുണ്ടാകും.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാവിലേക്ക് ഒരുപിടി ഓര്‍മ്മകള്‍ തികട്ടിവരും.അത്രയും കാലം എത്രയോ സ്വപ്‌നങ്ങള്‍ തന്ന കിടക്കയില്‍ ഇനിയുറങ്ങാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവ് ശരശയ്യയിലെന്നപോലെ നോവിക്കും.ഈ രാത്രി പുലരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നത് അപ്പോഴാണ്.

വിവാഹത്തിന്റെ തലേരാവ് പക്ഷേ മോഹിപ്പിക്കും.നെഞ്ചിടിപ്പ് കൂട്ടും.പിറ്റേന്ന് മുതല്‍ ഒപ്പം ഒരാള്‍ കൂടിയുണ്ടാകും എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത അനുഭൂതിയില്‍ ആകെയുലയും.പിന്നെയും പിന്നെയും ആലോചിച്ചുനോക്കുമ്പോള്‍ അറിയാതെ ചിരിച്ചുപോകും.അമീബയുടേതുപോലുള്ള പ്രക്രിയയാണത്.ഒരാള്‍ പെട്ടെന്ന് രണ്ടാകുന്നു.അത്രയും കാലം ഒറ്റയ്ക്ക് ജീവിച്ച ഒരാളിലേക്ക് ആ രാത്രിക്കുശേഷം ജീവിതാവസാനം വരേയ്ക്കുമായി മറ്റൊരാള്‍ ഒട്ടിച്ചേരുന്നു.ഒന്നായ നമ്മള്‍ രണ്ടെന്നുകാണുമ്പോഴുള്ള ഇണ്ടല്‍.

അവധിക്കു വന്നു മടങ്ങുന്നതിന്റെ തലേദിവസം രാത്രിയില്‍ പ്രവാസികളുടെ മനസ്സില്‍ എന്താകും?എങ്ങനെയാണ് നാട്ടിലെ (ജീവിതത്തിലെയും) ഒരു നല്ല പകുതിയുടെ അവസാനം അവര്‍ എങ്ങനെയാണ് ചെലവഴിക്കുക? ഭാര്യയേയും കുഞ്ഞുങ്ങളേയും വാരിപ്പുണര്‍ന്ന് കിടക്കുമോ..ജോലി രാജിവച്ചാലോയെന്ന് ആലോചിക്കുമോ...സൂര്യന്‍ മരിച്ചുപോയെങ്കിലെന്ന് ആശിക്കുമോ...

കടപ്പാട്:മാതൃഭുമി